ഇടുക്കി: മദ്യലഹരിയിൽ ബഹളം വച്ചതിന് ഇറക്കി വിട്ട യാത്രക്കാരൻ കെഎസ്ആർടിസി ബസിന്‍റെ ചില്ല് എറിഞ്ഞുടച്ചു. കട്ടപ്പന- കോട്ടയം റൂട്ടിൽ കടുവാപ്പാറയിൽ തിങ്കളാഴ്ച്ച വൈകിട്ട് 5.40നായിരുന്നു സംഭവം. കൊണ്ടൂര്‍, പൂവത്തോട് മൂന്നാംതോട് പുതുപ്പറമ്പില്‍ മാത്യു ജോസഫാണ് (50) ബസ് ജീവനക്കാരെയും യാത്രികരെയും ഏറെ നേരം ഭീതിയുടെ മുൾമുനയിൽ നിർത്തിയത്.
ഇയാളെ പിന്നീട് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്‌തു. ഏലപ്പാറയില്‍ നിന്നും കൊടികുത്തിയിലേക്ക് പോകാന്‍ ബസില്‍ കയറിയ ഇയാള്‍ മദ്യലഹരിയില്‍ ജീവനക്കാരോടും യാത്രക്കാരോടും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയുമായിരുന്നു.
ബഹളം സഹിക്കാന്‍ കഴിയാതെ വന്നതോടെ കടുവാപ്പാറയില്‍ ജീവനക്കാര്‍ ഇയാളെ ഇറക്കി വിട്ടു. ഇതോടെയാണ് ഇയാള്‍ ബസിന്‍റെ പിന്‍ഭാഗത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞുടച്ചത്.
ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സംഭവത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരുവന്താനം സി.ഐ. എ. അരുണ്‍, എസ്.ഐ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
നേപ്പാളിൽ വീണ്ടും ഭൂചലനം
ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം. ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. നാലുദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 150ലധികം പേരാണ് മരിച്ചത്.
പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട് അടക്കമുള്ള പ്രദേശങ്ങളെയാണ് അന്ന് ഭൂചലനം പിടിച്ചുകുലുക്കിയത്. 8000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂചലനത്തിന്‍റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശങ്ക കൂട്ടി നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി അവശ്യവസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ കൂടി നേപ്പാളിലേക്ക് ഇന്ത്യ അയച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നി അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്നുണ്ട്.
Post A Comment: