മോസ്‌കോ: കാമുകിയെ 111 തവണ കുത്തി കൊലപ്പെടുത്തിയ യുവാവിനെ മോചിപ്പിച്ച് റഷ്യ. വ്ലാഡിസ്ലാവ് കന്യൂുസ് എന്ന യുവാവിനെയാണ് ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രസിഡന്‍റ് വ്ലാദിമർ പുടിൻ വെറുതെ വിട്ടത്. യുവാവിനെ ജയിൽ മോചിതനാക്കിയതിന്‍റെ കാരണമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയാകുന്നത്. ഉക്രൈൻ യുദ്ധത്തിനയക്കാനാണ് യുവാവിനെ വെറുതെ വിട്ടതെന്നാണ് റിപ്പോർട്ട്.
മുൻ കാമുകിയെയാണ് യുവാവ് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. 17 വര്‍ഷം കോടതി ശിക്ഷ വിധിച്ച കുറ്റവാളിയെയാണ് യുദ്ധത്തിനയക്കാൻ മോചിപ്പിച്ചിരിക്കുന്നത്. യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതോടയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍ ഇയാളെ കുറ്റവിമുക്തനാക്കി മോചിപ്പിച്ചത്.
വെരാ പെഖ്ടെലേവയെന്ന യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം 111 തവണ കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ച് മൂന്നര മണിക്കൂര്‍ നേരം ചോര ഒഴുകി പോകുന്നത് കണ്ട് ആസ്വദിച്ചു. പിന്നാലെ, കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യുവതിയെ ഇയാള്‍ കൊന്നത്.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചിട്ടും അന്ന് ആരും സഹായത്തിനെത്തിയില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. ഒരു വര്‍ഷത്തില്‍ താഴെ ശിക്ഷ അനുഭവിച്ച വ്ലാഡിസ്ലാവ് കന്യൂസ് യുക്രെയ്‌നിലെ യുദ്ധത്തിന് ചേരാന്‍ സമ്മതിച്ചതോടെ പുടിന്‍ കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു.
ഇയാള്‍ യൂണിഫോമില്‍ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോചന വിവരം റഷ്യക്കാര്‍ അറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ അമ്മ ഒക്സാന പുടിന്‍ ഗവണ്‍മെന്‍റിനെതിരെ രംഗത്തെത്തി. ഭരണകൂടത്തിന്‍റെ നിയമമില്ലാത്ത അവസ്ഥ തന്നെ വല്ലാതെ ഉലച്ചെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
മുണ്ടക്കയത്ത് 27 കാരനെ അയൽവാസി കുത്തിക്കൊന്നു
മുണ്ടക്കയം: കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫാണ് (27) മരിച്ചത്. ഇയാളുടെ അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എന്തിനാണ് കൊലനടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. രാവിലെ എട്ടിനായിരുന്നു സംഭവം. ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ജോയലിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു. നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Post A Comment: