ചെന്നൈ: തെന്നിന്ത്യൻ സിനിമകളിലെ സജീവ സാനിധ്യമായിരുന്ന നടി വിചിത്രയുടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സൈബർ ലോകത്ത് ചൂട് പിടിക്കുന്നത്. തമിഴ് ബിഗ് ബോസ് ഏഴാം സീസണിൽ മത്സരാർഥിയായെത്തിയ വിചിത്ര ഷോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്താണ് രണ്ട് ദശാബ്ദം മുമ്പ് നടി അഭിനയം മതിയാക്കിയത്. ഒരു സൂപ്പർ ഹീറോയുടെ പകയാണ് തന്‍റെ കരിയർ നശിപ്പിച്ചതെന്നും നടി വെളിപ്പെടുത്തുന്നുണ്ട്.
തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയാണ് ഈ താരമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നടന്‍റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. മലമ്പുഴയിൽ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ഈ സംഭവം നടന്നത്.
വിചിത്രയുടെ വാക്കുകൾ ഇങ്ങനെ....
മലമ്പുഴയില്‍ ആയിരുന്നു ഷൂട്ടിങ്. അവിടെ ഞങ്ങള്‍ താമസിച്ച ഹോട്ടലിലെ മാനേജറായിരുന്നു പിന്നീട് എന്‍റെ ഭര്‍ത്താവ് ആയത്. ചിത്രത്തിന്‍റെ ആദ്യം ദിനം ഒരു പാര്‍ട്ടിക്കിടെ ഒരു പ്രധാന നടന്‍ ഇതില്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ച് എന്നോട് റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
എന്‍റെ പേര് പോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിങ് ആയിരുന്നു. എന്നാല്‍ ഞാന്‍ പോയില്ല എന്‍റെ റൂമില്‍ കിടന്നുറങ്ങി. എന്നാല്‍ അടുത്ത ദിവസം മുതല്‍ ആ ഷൂട്ടിങ് ലൊക്കേഷനില്‍ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്‍റെ വാതിലില്‍ മുട്ടലുകള്‍. എന്‍റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടല്‍ മാനേജറായ എന്‍റെ ഭര്‍ത്താവ് റൂമുകള്‍ സിനിമക്കാര്‍ പോലും അറിയാതെ മാറ്റിയിരുന്നു.
അതേ സമയം ഒരു കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്. ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ്. അതില്‍ ഒരാള്‍ നിരന്തരം എന്നെ മോശമായി സ്പര്‍ശിച്ചു. ഇയാളെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ മുഴുവന്‍ സെറ്റിന് മുന്നില്‍ വച്ച് എന്നെ തല്ലി.
ഇതിനെതിരെ യൂണിയനില്‍ പരാതി കൊടുത്തപ്പോള്‍ ഒരു സഹകരണവും ലഭിച്ചില്ല. മാത്രമല്ല പൊലീസില്‍ എന്താണ് പരാതി നല്‍കാത്തത് എന്നാണ് തിരിച്ച് ചോദിച്ചത്. അന്നെല്ലാം തെളിവുമായി ചെന്നൈയില്‍ വരെ വന്നത് അന്നത്തെ ഹോട്ടല്‍ മാനേജറായ ഭര്‍ത്താവ് ആയിരുന്നു. ഇത്തരം മോശം സംഭവങ്ങളോടെയാണ് സിനിമാ രംഗം വിട്ടത്. അദ്ദേഹത്തിനെ കല്ല്യാണം കഴിച്ചു മൂന്ന് കുട്ടികളായി.
എന്നാല്‍ അന്ന് സംഭവിച്ച മുറിവ് ഉണങ്ങാന്‍ 20-22വര്‍ഷം എടുത്തു. ഇപ്പോള്‍ ഞാന്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. നൂറിലേറെ ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്ത വിചിത്ര മലയാളത്തില്‍ ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിചിത്ര പറഞ്ഞ ചിത്രം 2000 ല്‍ ഇറങ്ങിയ ഭലേവാദിവി ബസു എന്ന ബാലകൃഷ്ണ ചിത്രമാണ് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: