ചണ്ഡീഗഡ്: പീഡനക്കേസിൽ ആരോപണ വിധേയനായ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ കൂടുതൽ പരാതികൾ. 142 വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ വിദ്യാർഥിനികളുടെ വെളിപ്പെടുത്തലിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് കൂടുതൽ പേർ പരാതിയുമായെത്തിയത്.
സ്‌കൂളിലെ ലൈംഗികാതിക്രമത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിക്ക് മുന്നിലാണ് വിദ്യാർഥിനികള്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. 55കാരനായ പ്രധാന അധ്യാപകന്‍ വിദ്യാർഥിനികളെ ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ റേണു ഭാട്ടിയ വിശദമാക്കിയത്.
നവംബര്‍ ആറിനാണ് പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ജിന്‍ഡ് ജില്ലാ കലക്ടര്‍ വിശദമാക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ സ്‌കൂളില്‍ ലഭിച്ച പരാതി വനിതാ കമ്മീഷനിലേക്ക് അയച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: