മുംബൈ: ഇന്ത്യ- ന്യൂസിലാൻഡ് സെമി ഫൈനലിൽ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിനിടയിലും ലൈവ് ട്രീമിങ്ങിൽ ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണുടക്കിടയത് ഗ്യാലറിയിലെ ഒരു സുന്ദരിയിലായിരുന്നു. ആകർഷകമായ നൃത്ത ചുവടുകളുമായി ഗ്യാലറിയെ ഇളക്കിമറിച്ച സുന്ദരി ആരാണെന്ന അന്വേഷണത്തിലായിരുന്നു മത്സരം കഴിഞ്ഞതു മുതൽ നെറ്റിസൺസ്.
ഒടുവിൽ അത് ആരാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ടിവി സീരിയല്‍ താരം നിയ ശര്‍മയായിരുന്നു ഈ സുന്ദരി. മത്സരത്തിൽ ഇന്ത്യൻ ടീമിന് ആവേശം പകരാൻ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഗ്യാലറിയിലുണ്ടായിരുന്നു. രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, അനുഷ്ക ശർമ, വിക്കി കൗശല്‍ തുടങ്ങിയവരാണ് ഗ്യാലറിയിൽ ഇടം പിടിച്ചത്.
എന്നാൽ ഇവരിൽ നിന്നെല്ലാം ക്യാമറ കണ്ണുകൾ തിരഞ്ഞത് നിയ ശർമയെയായിരുന്നു. ആവേശകരമായ നൃത്തച്ചുവടുകളായിരുന്നു നിയ ശർമയെ വേറിട്ടതാക്കിയത്.
ഇന്‍സ്റ്റഗ്രാമില്‍ 77 ലക്ഷത്തോളം ഫോളേവേഴ്സുള്ള നിയ ശര്‍മ, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നിവയിലൂടെ ശ്രദ്ധേയയാണ്. സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായാണ് ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നതെന്നും നടി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
വധ ശിക്ഷ; നിമിഷ പ്രിയയുടെ ഹർജി തള്ളി
ന്യൂഡൽഹി: വധശിക്ഷയ്ക്ക് എതിരായി നിമിഷ പ്രിയ നൽകിയ ഹർജി യമൻ തള്ളിയെന്ന് കേന്ദ്ര സർക്കാർ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത്.
സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.
നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.
തന്നെ തടഞ്ഞുവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്‍ അബ്ദുമഹ്ദിയില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. ഇയാള്‍ക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. അയാളില്‍ നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവര്‍ പറഞ്ഞിരുന്നു.
ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.
Post A Comment: