www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലക്കാട്ടിൽ ജോലി ചെയ്‌ത വയോധികയെ കല്ലെറിഞ്ഞു വീഴ്‌ത്തി

Share it:



ഇടുക്കി: ഏലത്തോട്ടത്തിൽ ജോലി ചെയ്‌തു കൊണ്ടിരുന്ന വയോധികയെ കല്ലെറിഞ്ഞു വീഴ്‌ത്തി. ഇടുക്കി നെടുങ്കണ്ടത്തിന് സമീപത്താണ് സംഭവം നടന്നത്. കട്ടക്കാല കുരിശുപാറയിൽ ബിജു എന്നയാളുടെ സ്ഥലത്ത് ഏലക്കാ എടുത്തുകൊണ്ടിരുന്ന കല്ലാർ കളരിക്കൽ ദമയന്തി (70)ക്കാണ് കല്ലേറിൽ പരുക്കേറ്റത്. ഇവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.  

ദമയന്തി ഉള്‍പ്പടെ എട്ടോളം സ്ത്രീ തൊഴിലാളികള്‍ ഏലക്കാ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രൂക്ഷമായ കല്ലേറുണ്ടായത്. ശരീരത്തിൽ കൊള്ളാതിരുന്നതിനാൽ പരുക്കേൽക്കാതെ സ്ത്രീകൾ രക്ഷപെട്ടു. തുടർന്ന് ഇവർ അയല്‍വാസിയായ വ്യക്തിയോട് ചോദിക്കുകയും ഇയാളിത് നിഷേധിക്കുകയും ചെയ്തു. 

പിന്നീട് അരമണിക്കൂറിന് ശേഷം വീണ്ടും കല്ലേറുണ്ടായി. ഇത് കൊണ്ടത് കായെടുത്തുകൊണ്ടിരുന്ന ദമയന്തിയുടെ പുറത്താണ്. കല്ലേറില്‍ ഇവരുടെ നട്ടെല്ലിന് പരുക്കേറ്റു. ബോധരഹിതയായി നിലത്തുവീണ ഇവരെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ റോയി മല്ലപ്പള്ളി എന്ന ആള്‍ക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

മുണ്ടക്കയത്ത് 27 കാരനെ അയൽവാസി കുത്തിക്കൊന്നു 

മുണ്ടക്കയം: കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫാണ് (27) മരിച്ചത്. ഇയാളുടെ അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

എന്തിനാണ് കൊലനടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. രാവിലെ എട്ടിനായിരുന്നു സംഭവം. ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ജോയലിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു. നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

Share it:

Idukki

Post A Comment: