ഇടുക്കി: വാഗമണ്ണിൽ നിർധന കുടുംബത്തിന് നേരെ ബ്ലേഡ് മാഫിയ സംഘത്തിന്‍റെ ആക്രമണം. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം വീട് അടിച്ചു തകർക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്‌തു. ഉളുപ്പുണി ലക്ഷ്മി ഭവന്‍ ആര്‍. സോമന്‍റെ വീട്ടിലാണ് ആക്രമണം നടന്നത്. സോമന്‍റെ ഭാര്യ പുഷ്പയ്ക്കും മകള്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് വര്‍ഷം മുമ്പ് സോമന്‍റെ മകളുടെ വിവാഹ ആവശ്യത്തിനായി ഉളുപ്പുണി സ്വദേശിയായ പ്ലാക്കൂട്ടത്തില്‍ ജോസഫ് എന്നറിയപെടുന്ന കുട്ടപ്പന്‍ എന്നയാളുടെ പക്കല്‍ നിന്നും സ്ഥലം ഇടിന്‍മേല്‍ മൂന്ന് ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. പിന്നീട് പലിശപണം കുടിശികയാകുകയും പലിശക്ക് കൂട്ട് പലിശ ആവുകയും ഇത് നല്‍കാന്‍ കഴിയാത്ത സ്ഥിതിയുമായി.
ഇതെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതിനിടെ ചാക്കോ പലപ്രാവശ്യമായി സോമനോടും കുടുംബത്തോടു മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ വീടൊഴിഞ്ഞില്ല. തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ചയോടു കൂടി ചാക്കോയും സംഘവും നാല് വാഹനങ്ങളായി സോമന്‍റെ വീട്ടിലെത്തി. ഈ സമയം സോമന്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍
ഭാര്യയേയും മകളേയും വീട്ടില്‍ കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. ആക്രമ ശേഷം രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിന്‍റെ വാഹനം ചോറ്റു പാറയില്‍ നാട്ടുകാര്‍ തടയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു
ഇടുക്കി: ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. ഉപ്പുതറ വളകോട് കിഴുകാനം പുതുപറമ്പില്‍ പരേതനായ പ്രഭാകരന്‍റെ ഭാര്യ സരസമ്മയാണ് (63) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ഉപ്പുതറ ടൗണിൽ ഫെഡറൽ ബാങ്കിനു സമീപത്തായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുകയായിരുന്ന സരസമ്മയെ ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരതരമായി പരുക്കേറ്റ ഇവരെ ഉപ്പുതറ ഉപ്പുതറ പി.എച്.സിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: രാജേഷ്, സുരേഷ്, പ്രീത. മരുമക്കള്‍: സുമ, രമിത. സംസ്‌കാരം പിന്നീട്.
Post A Comment: