www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡിഎൻഎ പരിശോധന ഫലം തുണച്ചു; പോക്‌സോ കേസിൽ 90 ദിവസം ജയിലിൽ കിടന്ന യുവാവ് നിരപരാധിയെന്ന് കോടതി

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത ആദിവാസി യുവാവിനെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചു. ഉപ്പുതറ കണ്ണംപടി ഇന്തിനാല്‍ ഇ.എം. വിനീതി നെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കുറ്റവിമുക്തനാക്കിയത്. 90 ദിവസം ജയിലില്‍ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ നിയമ പോരാട്ടമാണ് ഫലം കണ്ടത്.

2019 ഒക്ടോബര്‍ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയില്‍ വന്ന പതിനാലുകാരി നാലുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് വിനീതാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി കൊടുക്കുകയായിരുന്നു. ഇതോടെ വാഹനവുമായി സ്വകാര്യ ആവശ്യത്തിന് പോയ തന്നെ പോലീസ്  വഴിയില്‍ വാഹനം തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയാണ് ഉണ്ടായത് എന്ന് വിനീത് പറയുന്നു.  

തുടര്‍ന്ന് 90 ദിവസം ജയിലില്‍ റിമാന്‍റില്‍ കഴിയേണ്ടി വന്നു. ജാമ്യത്തില്‍ പുറത്തിറങ്ങി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് യുവാവിന്‍റെ നിരപരാധിത്വം തെളിയിക്കപെട്ടത്. ഇതിനിടെ ഡി.എന്‍.എ. ഫലം വന്നു. പെണ്‍കുട്ടിയുടെ കുഞ്ഞിന്‍റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തന്‍റെ അര്‍ദ്ധ സഹോദരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. അര്‍ദ്ധസഹോദരന്‍ ജയിലിലായി. 

ഡി.എന്‍.എ. പരിശോധനയില്‍ കുഞ്ഞിന്‍റെ അച്ഛന്‍ ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാല്‍, കേസിന്‍റെ വിസ്താരം തുടങ്ങാത്തതിനാല്‍ ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെണ്‍കുട്ടിയുടെ കുഞ്ഞിന്‍റെ അച്ഛനെന്ന് ഡി.എന്‍.എ. പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. സര്‍ക്കാരില്‍ നിന്നും കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍നിന്നും നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

ദളിത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം മൂന്നായി മുറിച്ചു 

ലക്നൗ: ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തി മുൃതദേഹം മൂന്നായി മുറിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്. രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ 40കാരിയായ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. 

ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. 

രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 

Share it:

Idukki

Mostreaded

Post A Comment: