കോഴിക്കോട്: കെഎസ്ആർടിസി ബസ് യാത്രക്കിടെ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വ്യക്തി പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിരുന്നയാളെന്ന് പൊലീസ്. അധ്യാപകനായ കിനാലൂര്‍ കുറുമ്പൊയില്‍ ഷാനവാസ് (48) ആണ് അറസ്റ്റിലായത്.
അധ്യാപകനും ഹജ്ജ് ട്രെയിനറും അടക്കമുള്ള ചുമതലകളുമായി ശ്രദ്ധേയനായ വ്യക്തിയാണ് ഇയാൾ. താമരശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം വൈകിട്ട് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം.
അസ്വഭാവികത ശ്രദ്ധിച്ച പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പൂവമ്പായി എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഇയാള്‍.
ഇത് കൂടാതെ ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷൻ ട്രെയിനര്‍, വഖഫ് ബോര്‍ഡ് മോട്ടിവേഷന്‍ ക്ലാസ് ട്രെയിനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നയാളാണ് ഷാനവാസ്. മുസ്ലീം ലീഗ് വാര്‍ഡ് ഭാരവാഹിയും അധ്യാപക സംഘടനയുടെ മുന്‍ നേതാവ് കൂടിയുമാണ് ഇയാള്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: