ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശർദിയും വയറുവേദനയും പിടിപെട്ട് തളർന്നു വീണു. കട്ടപ്പന- വെള്ളയാംകുടി റോഡിലെ മാസ് ഹോട്ടലിൽ നിന്നും അൽഫാം കഴിച്ച വിദ്യാർഥികളാണ് തളർന്ന് വീണത്. ഒരു വിദ്യാർഥിനിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് കോഴിക്കോട് ചാത്തമംഗലം എം.ഇ.എംസ് കോളജിലെ വിദ്യാർഥികൾ വിനോദ സഞ്ചാരത്തിനായി കട്ടപ്പനയിലെത്തിയത്. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനു പിന്നാലെ വിദ്യാർഥികൾക്ക് ശർദിയും വയറുവേദനയും അനുഭലപ്പെടുകയായിരുന്നു.
തുടർന്ന് കോളജ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഭക്ഷണത്തിന്‍റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറാനായി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹോട്ടലിൽ നിന്നും മുമ്പും പഴയിക ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്.
2019 മുതൽ പലതവണ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നാലിലേറെ തവണ ഇതേ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ വീണ്ടും വീണ്ടും ഇതേ രീതി ഹോട്ടൽ ഉടമകൾ സ്വീകരിക്കുന്നതായിട്ടാണ് ആക്ഷേപം ഉയരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
കാർ മരത്തിലിടിച്ച് അഞ്ച് മരണം
റാഞ്ചി: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അഞ്ച് മരണം. ജാർഖണ്ഡിലെ ഗിരിഹ് ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗിരിധിയിലെ ടിക്കോഡിഹില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്‌കോര്‍പിയോ കാറില്‍ തിരികെ മടങ്ങുകയായിരുന്നു സംഘം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാര്‍ യാത്രക്കാര്‍ തോറിയ ഗ്രാമത്തില്‍ നിന്ന് ടിക്കോഡിഹിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്ന് ഗിരിദിഹ് സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്ഡിപിഒ) അനില്‍ സിങ് പറഞ്ഞു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ന്യൂനപക്ഷ മോര്‍ച്ച) ജില്ലാ വൈസ് പ്രസിഡന്‍റ് അസ്ഗര്‍ അന്‍സാരിയുടെ അനന്തരവന്‍ സാഗിര്‍ അന്‍സാരി (31), 70 കാരനായ യൂസഫ് മിയാന്‍ ഗജോദിഹ്, 55 കാരനായ ഇംതിയാസ് അന്‍സാരി, 35 കാരനായ സുബാന്‍ അന്‍സാരി ഗജോദിഹ് എന്നിവരാണ് മരിച്ചത്.
Post A Comment: