www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ കിട്ടി

Share it:



ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിന് സർക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നൽകി. ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിച്ചതെന്നും ശേഷിക്കുന്ന നാല് മാസത്തെ പെൻഷൻ നൽകിയില്ലെങ്കിൽ സമരം തുടരുമെന്നും മറിയക്കുട്ടി പ്രതികരിച്ചു. 

അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്‍ഷന്‍ കൈമാറിയത്. മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്.  

മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷ യാചിച്ചത്. വാര്‍ത്തയെ തുടര്‍ന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍  മറിയക്കുട്ടിക്ക് വിധവാ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്‍റെ വിശദീകരണം. ‌

മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെന്‍ഷനാണ്. അഞ്ച് മാസത്തെ പെന്‍ഷനായിരുന്നു മറിയക്കുട്ടിക്ക് നല്‍കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ ഇപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്.

ഇതിനിടെ, സിപിഎം പ്രവര്‍ത്തകര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

അതിജീവിതയെ പ്രതി വെട്ടിക്കൊന്നു 

ലക്നൗ: ബലാത്സംഗത്തിനിരയായ 19 കാരിയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പ്രതി. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാ ഹട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. 19 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. 

യുവതിയെ പീഡിപ്പിച്ചയാളും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയത്. അശോക്, പവന്‍ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികള്‍ നോക്കി നില്‍ക്കുമ്പോള്‍ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

പവന്‍ നിഷാദ് 19കാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പല രീതിയില്‍ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്‍റെ സഹോദരന്‍ അശോക്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 19കാരിയുടെ കുടുംബത്തെ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. 

എന്നാല്‍ 19കാരി കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സഹോദരന്മാര്‍ ആക്രമിക്കുകയായിരുന്നു. പാടത്ത് നിന്ന് കാലികളുമായി മടങ്ങുകയായിരുന്ന 19കാരിയെ പിന്തുടര്‍ന്ന് ഗ്രാമത്തിലെ ഏറെ ദുരം ഓടിച്ച ശേഷം ഗ്രാമവാസികളുടെ മുന്നിലിട്ട് വെട്ടിക്കൂട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. 


Share it:

Idukki

Post A Comment: