കൊച്ചി: പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവധിക്ക് അപേക്ഷ നൽകി. മൂന്ന് മാസത്തേക്കാണ് അവധി ആവശ്യം.
നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉള്‍പ്പെടെ സമയം വേണ്ടിവരും.
ഇക്കാലയളവില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് എന്തുചെയ്യണമെന്ന് 30ന് ചേരുന്ന സിപിഐ നിര്‍വാഹ സമിതി യോഗം ആലോചിക്കും. ആദ്യം മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കാല്‍പാദം മുറിക്കുകയായിരുന്നു.
കാനത്തിന്‍റെ അവധി അപേക്ഷ പരിഗണിക്കുന്ന നിര്‍വാഹ സമിതി പകരം താൽകാലിക സംവിധാനം ഒരുക്കും. താന്‍ അവധിയിലുള്ള കാലത്ത് മുതിര്‍ന്ന നേതാക്കള്‍ കൂട്ടായി പാര്‍ട്ടിയെ നയിക്കണമെന്നാണ് കാനത്തിന്‍റെ ആഗ്രഹം.
അസിസ്റ്റന്‍റ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരന്‍. പി.പി സുനീര്‍, കേന്ദ്ര സെക്രട്ടറിയേറിയ അംഗം ബിനോയ് വിശ്വം, ദേശീയ നിര്‍വാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവര്‍ കൂടുതല്‍ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടിവരും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
Post A Comment: