പഴയന്നൂർ: ആവശ്യപ്പെട്ടിടത്ത് നിർത്താതിരുന്ന ബസിന്‍റെ ചില്ല് എറിഞ്ഞുടച്ച് വയോധിക. പഴയന്നൂർ ചീരക്കുഴി ഐഎച്ച്ആർഡി കോളജിന് മുന്നിലാണ് സംഭവം നടന്നത്. ബസിന്‍റെ പിൻ ഭാഗത്തെ ചില്ലാണ് എറിഞ്ഞുടച്ചത്.
പഴയന്നൂര്‍ ചീരക്കുഴി പാറപ്പുറം സ്വദേശിയായ വയോധികയും മകളും പഴയന്നൂര്‍ ഭാഗത്തുനിന്ന് തിരുവില്വാമല വഴി ഒറ്റപ്പാലത്തേക്കു പോകുന്ന ചിറയത്ത് ബസില്‍ കയറി. വടക്കേത്തറ ആശുപത്രി സ്റ്റോപ്പ് കഴിഞ്ഞ് മൃഗാശുപത്രിയുടെ സമീപത്ത് നിര്‍ത്തണമെന്നാവശ്യപ്പെട്ടു.
പക്ഷേ, അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ 300 മീറ്റര്‍ അകലെയാണ് നിര്‍ത്തിയത്. ഇതില്‍ പ്രകോപിതയായ വയോധിക കല്ലെടുത്തെറിയുകയായിരുന്നു. പിറകിലെ ചില്ലുപൊട്ടി ചിതറിത്തെറിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.
തുടര്‍ന്ന്, ബസ് ഓട്ടം മതിയാക്കി ജീവനക്കാര്‍ പൊലീസിനെ വിളിച്ചു. ഉടന്‍ പഴയന്നൂര്‍ പൊലീസ് എസ്.ഐ. ഡി.എസ്. ആനന്ദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.
വയോധികയോടും ബസ് ജീവനക്കാരോടും വിവരങ്ങള്‍ തേടി. വീട്ടമ്മ ബസിനും ജീവനക്കാര്‍ക്കുമുണ്ടായ നഷ്ടപരിഹാരത്തുക നല്‍കി പ്രശ്നം പരിഹരിച്ചതോടെ ജീവനക്കാര്‍ ബസുമായി സ്ഥലം വിട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
Post A Comment: