നാദാപുരം: കല്യാണം വിളിക്കാനെത്തി മകളുടെ സഹപാഠിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 45 കാരന് തടവും പിഴയും ശിക്ഷ. പശുപ്പകടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45)നെയാണ് നാദാപുരം അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം കഠിന തടവിനും 20,000 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവാണ് പ്രതി. മകളുടെ വിവാഹം ക്ഷണിക്കാനാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയ്. ഈ സമയത്ത് വീട്ടിൽ ആളില്ലെന്ന് കണ്ട് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പിന്നീട് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴ തുക അതിജീവിതയ്ക്ക് കൊടുക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരുൺ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: