www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉന്തിമാറ്റാവുന്ന തട്ടുകട ജെസിബിക്ക് തകർത്തു; അയ്യപ്പൻകോവിൽ ചപ്പാത്തിൽ പ്രതിഷേധം, പരാതി

Share it:



ഇടുക്കി: റോഡരികിലെ കൈയേറ്റം ഒഴിപ്പിക്കലിന്‍റെ പേരിൽ തട്ടുകട നടത്തിയിരുന്ന ഉന്തുവണ്ടി ജെസിബി ഉപയോഗിച്ച് തകർത്തതിൽ പ്രതിഷേധം. ഇടുക്കി അയ്യപ്പൻകോവിൽ ചപ്പാത്തിലാണ് സംഭവം നടന്നത്. മലയോര ഹൈവേയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനാണ് ഉന്തിമാറ്റാവുന്ന ഉന്തുവണ്ടി തകര്‍ത്തത്.  

ഇതോടെ നാട്ടുകാർ തടിച്ചു കൂടുകയും ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്‌തു. തൊട്ടടുത്ത്  പൊതുമരാമത്തു സ്ഥാപിച്ച കമ്പിവേലിയും, കോണ്‍ക്രീറ്റും തകര്‍ത്ത കെട്ടിട ഉടമയ്ക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കാതെയാണ് സാധാരണക്കാരന്‍റെ ഉപജീവനമാർഗമായ ഉന്തുവണ്ടി അധികൃതർ തകർത്തത്. ഇത് പ്രദേശത്ത് നിന്നും ഉന്തിമാറ്റാൻ കഴിയുമായിരുന്നിട്ടും ജെസിബി ഉപയോഗിച്ച് തകർത്തതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്.

അതേസമയം സമീപത്തെ കെട്ടിട ഉടമ പൊളിച്ച കമ്പിവേലി നാട്ടുകാര്‍ വേലി കെട്ടി അടച്ചു. ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരമറിഞ്ഞ് ചപ്പാത്ത് ടൗണിലെ മൂന്നു പെട്ടിക്കടകള്‍ നാട്ടുകാരുടെ സഹായത്തോടെ മാറ്റിയിരുന്നു. മാടക്കടയായി പ്രവര്‍ത്തിച്ചിരുന്ന ഉന്തുവണ്ടി മാറ്റാന്‍ ഒരു മണിക്കൂര്‍ സമയം ചോദിച്ചു. എന്നാല്‍ ഇത് അനുവദിക്കാതെ ഉന്തുവണ്ടി തല്ലി തകര്‍ക്കുകയായിരുന്നുവെന്ന് ഉടമയും, നാട്ടുകാരും ആരോപിച്ചു. 

കട മാറ്റാൻ ആവശ്യപ്പെട്ട് രണ്ടു പ്രാവശ്യം നോട്ടീസ് നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യത്തേതിന് ഒരു മാസവും, രണ്ടാമത്തേതിന് മൂന്നു ദിവസവും സമയം നല്‍കിയിരുന്നു. ഇതിനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. അനുവദിച്ച സമയം കഴിഞ്ഞിട്ടും മാറ്റാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികൃതരുടെ നടപടിയില്‍, പഞ്ചായത്തിനും കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. 

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

രണ്ട് യോനി; ഒന്ന് ഭർത്താവിനും മറ്റൊന്ന് തൊഴിലിനും 

ന്യൂയോർക്ക്: ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡൽറ്റ്‌സ് ഒൺലി വെബ് സൈറ്റായ ഓൺലി ഫാൻസ് താരം ഈവ്‌ലിൻ മില്ലർ. തനിക്ക് രണ്ട് യോനികളുണ്ടെന്നും അതിൽ ഒന്ന് ഭർത്താവിനും മറ്റൊന്ന് തന്‍റെ ജോലിയുടെ ഭാഗമായിട്ടും ഉപയോഗിക്കുകയാണെന്നുമാണ് താരം വെളിപ്പെടുത്തിയത്.

ഓൺലി ഫാൻസ് മോഡലായ ഈവ്‌ലിന് ലോകമെമ്പാടും ആരാധകരുണ്ട്. അപ്രതീക്ഷിതമായി താരം നടത്തിയ വെളിപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം താരത്തിന്‍റെ വെളിപ്പെടുത്തൽ വാർത്തയാവുകയും ചെയ്‌തു. 

31 കാരിയായ താൻ 2011ലാണ് ഇക്കാര്യത്തിൽ പരിശോധന നടത്തിയതെന്നും ഇവർ പറയുന്നു. 2000 സ്ത്രീകളിൽ ഒരാൾക്ക് സംഭവിക്കാവുന്ന അവസ്ഥയാണിത്. പരിശോധനയിൽ തനിക്ക് രണ്ട് യൂട്രസ് ഉള്ളതായി കണ്ടെത്തി. ഇരട്ട ഗർഭ പാത്രവും രണ്ട് അണ്ഡാശയവും രണ്ട് യോനികളുമുണ്ട്. ഇക്കാര്യം ഡോക്‌ടർമാരാണ് തന്നോട് പറഞ്ഞതെന്നും ഇവർ പറയുന്നു.

കൗമാര പ്രായത്തിൽ തന്നെ ജനനേന്ദ്രിയത്തിന് എന്തോ പ്രത്യേകതയുള്ളതായി തോന്നിയിരുന്നു. 

ഈ പ്രായത്തിൽ കാമുകനുമായിട്ടാണ് താൻ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചത്. എന്നാൽ കാമുകന്‍റെ ലിംഗം എന്തിലോ തട്ടി നിൽക്കുന്നതായി തോന്നി. പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ മടിച്ചു. ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആശങ്കയായിരുന്നു. അക്കാലത്ത് പിതാവിനോടൊപ്പമായിരുന്നു താമസം. അതിനാൽ ആരോടും സംശയം ചോദിക്കാനും കഴിഞ്ഞില്ല. ഇന്‍റർനെറ്റ് ഇല്ലാത്ത സ്ഥലമായതിനാൽ ഗൂഗിൾ ചെയ്യാനും കഴിഞ്ഞില്ല. 

2011ൽ ഡോക്‌ടറെ കണ്ടതോടെയാണ് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായത്. ഇതിനിടെ ഭർത്താവ് ടോമിനുമായി അടുപ്പത്തിലാവുകയും ചെയ്‌തു. 2018ൽ ഓൺലി ഫാൻസിൽ അക്കൗണ്ട് എടുക്കുന്നതു വരെ ഇക്കാര്യം മറച്ചു വച്ചു. പിന്നീട് തന്‍റെ അവസ്ഥ മനസിലാക്കാനും അംഗീകരിക്കാനും ഓൺലി ഫാൻസിലെ ആരാധകർ സഹായിച്ചെന്നും ഇവർ പറഞ്ഞു. 

ലൈംഗിക തൊഴിലിനോട് തനിക്ക് കൗതുകമാണ് തോന്നിയതെന്നും ഈവ്‌ലിൻ പറയുന്നു. അത് പങ്കാളിയെ ചതിക്കുന്ന തൊഴിലായി തോന്നിയിട്ടില്ല. തന്‍റെ യോനികളിൽ ഒന്ന് ലൈംഗിക തൊഴിലിനും മറ്റൊന്ന് ഭർത്താവിനുമുള്ളതുമാണ്. നിലവിൽ ഓൺലി ഫാൻസിൽ നിന്നും ആഴ്ച്ചയിൽ 1,21,647 രൂപയോളം താൻ സമ്പാദിക്കുന്നുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 

രണ്ട് മക്കളാണ് ഈവ്‌ലിനുള്ളത്. ഒരാൾക്ക് 20 വയസും മറ്റെയാൾക്ക് എട്ട് മാസവുമാണ് പ്രായം. രണ്ട് ഗർഭ പാത്രമുണ്ടായിരുന്നതിനാൽ പ്രസവം സങ്കീർണമായിരുന്നു. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഇപ്പോൾ മാറ്റമുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 


Share it:

Idukki

Mostreaded

Post A Comment: