ഇടുക്കി: ആൺകുട്ടികളെ നഗ്ന വീഡിയോ കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് ശ്രമിക്കുകയും ചെയ്‌ത ക്ഷേത്ര പൂജാരി അറസ്റ്റിൽ. മാട്ടുക്കട്ട ചേറാടിയിൽ സാജനാണ് അറസ്റ്റിലായത്. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ പൂജാരിയായി എത്തിയതിന് പിന്നാലെയാണ് കേസും അറസ്റ്റും ഉണ്ടാകുന്നത്.
ഇയാൾ ലൈംഗിക വീഡിയോകൾക്ക് അടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതി കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും അവര്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ഇവിടുത്തെ ക്ഷേത്രത്തില്‍ ഇയാൾ പൂജാരിയായെത്തിയത്. പുതിയ പുജാരി വന്നതറിഞ്ഞ് ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാനായി ചില ആണ്‍കുട്ടികള്‍ എത്തുകയായിരുന്നു. പൂജകള്‍ പഠിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ സാജന്‍ പ്രകൃതിവിരുദ്ധ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്.
നഗ്‌നനായി പൂജ നടത്തിയാല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നാണ് സാജന്‍ കുട്ടികളോട് പറഞ്ഞത്. മാത്രമല്ല സാജന്‍ കുട്ടികളെ മൊബൈല്‍ ഫോണിലുള്ള അശ്ലീല വീഡിയോകള്‍ കാണിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പുജ കഴിഞ്ഞുള്ള രാത്രി സമയങ്ങളില്‍ ഇയാള്‍ക്ക് അശ്ലീല വീഡിയോ കാണുന്നത് പതിവാവായിരുന്നെന്നും പൊലീസ് പറയുന്നു. ചില പ്രത്യേക പൂജകള്‍ പഠിക്കുവാന്‍ ഒറ്റയ്ക്ക് വരണമെന്നും ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും കുട്ടികളോട് നഗ്‌നനാകാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കുട്ടികളുടെ ബന്ധുക്കളും വ്യക്തമാക്കി. സാജന്‍റെ പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ കുട്ടികള്‍ വീടുകളിലേയ്ക്ക് പോയി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് അവര്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
പീരുമേട്ടിൽ യുവതിയെ ഭർത്താവ് കോടതി വളപ്പിൽ കുത്തി
ഇടുക്കി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് എപിപിയുടെ ഓഫീസിന് മുമ്പിൽ കുത്തി പരുക്കേൽപ്പിച്ചു. കുമളി ചക്കുപള്ളം സ്വദേശിനി അമ്പിളി (45)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഭർത്താവ് ബിജുവാണ് ആക്രമണം നടത്തിയത്.
ഇന്ന് രാവിലെ പീരുമേട് കോടതി വളപ്പിലാണ് സംഭവങ്ങൾ നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് ചാർജ് ചെയ്‌ത കേസിലാണ് ദമ്പതികൾ സാക്ഷി പറയാൻ കോടതിയിലെത്തിയത്. വർഷങ്ങളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എപിപിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. യുവതിയുടെ കഴുത്തിന് 15 ഓളം കുത്തുകളുണ്ടെന്നാണ് പ്രാഥമിക വിവരം.
Post A Comment: