പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് 51 കാരനായ പിതാവിനെ ശിക്ഷിച്ചത്.
പിഴയൊടുക്കാതിരുന്നാല്‍ മൂന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. പ്രതിയുടെ മദ്യപാന സ്വഭാവവും തുടര്‍ന്നുള്ള ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീടുവിട്ടു പോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പിതൃ മാതാവിനോടും മുത്ത സഹോദരിമാരോടും ഒപ്പം വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലയളവ് മുതല്‍ സ്വന്തം പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നു.
ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിര്‍ത്ത മകളുടെ കവിളില്‍ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പിറ്റേന്ന് വീട്ടിലെത്തിയ മകളുടെ കവിളിലെ മുറിപ്പാടില്‍ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂള്‍ ടീച്ചര്‍മാരുടെ വിവരം ചോദിച്ചു. തുടര്‍ന്നാണ് പിതാവിന്‍റെ ക്രൂര പ്രവര്‍ത്തികള്‍ വെളിവായത്.
വിസ്താരവേളയില്‍ പെണ്‍കുട്ടിയുടെ ഒരു സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറിയെങ്കിലും മറ്റ് തെളിവുകളും ബന്ധുക്കളുടെ മൊഴികളാണ് നിണായകമായത് വിധി പ്രസ്താവിച്ച വേളയില്‍ ഇന്ത്യന്‍ പീനല്‍ കോഡ് 376 (3) ഒഴികെയുള്ള ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍ പ്രതിയക്ക് 55 വര്‍ഷം കഠിന തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ തുക നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് നല്‍കണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: