www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റണം; വിദഗ്ദ സമിതി റിപ്പോർട്ട് ഹൈക്കോടതിയിൽ

Share it:



കൊച്ചി: ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ദ സമിതി നിർദേശം. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളത്. വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിയോഗിച്ച സമിതിയുടെതാണ് റിപ്പോര്‍ട്ട്.

അരിക്കൊമ്പനെ മാറ്റുമ്പോൾ സോഷ്യൽ മീഡിയയിലെ ആഘോഷങ്ങൾ വേണ്ടെന്ന് കോടതി പറഞ്ഞു. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, പ്രശ്നത്തിന് സമഗ്രമായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.

സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള ശുപാര്‍ശയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. 

മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്.  പറമ്പിക്കുളം എന്തുകൊണ്ട് ശുപാര്‍ശ ചെയ്തെന്നും ചോദിച്ച കോടതി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും ആരാഞ്ഞു. 

കൂടാതെ അരിക്കൊമ്പനെ പിടികൂടുന്നതും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പന്‍ മാത്രമല്ല ഭീഷണി. നിലവില്‍ നിരവധി കാട്ടാനകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വിഷയത്തില്‍ സമഗ്രമായ ചിത്രം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

രണ്ട് യോനി; ഒന്ന് ഭർത്താവിനും മറ്റൊന്ന് തൊഴിലിനും 

ന്യൂയോർക്ക്: ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡൽറ്റ്‌സ് ഒൺലി വെബ് സൈറ്റായ ഓൺലി ഫാൻസ് താരം ഈവ്‌ലിൻ മില്ലർ. തനിക്ക് രണ്ട് യോനികളുണ്ടെന്നും അതിൽ ഒന്ന് ഭർത്താവിനും മറ്റൊന്ന് തന്‍റെ ജോലിയുടെ ഭാഗമായിട്ടും ഉപയോഗിക്കുകയാണെന്നുമാണ് താരം വെളിപ്പെടുത്തിയത്.

ഓൺലി ഫാൻസ് മോഡലായ ഈവ്‌ലിന് ലോകമെമ്പാടും ആരാധകരുണ്ട്. അപ്രതീക്ഷിതമായി താരം നടത്തിയ വെളിപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം താരത്തിന്‍റെ വെളിപ്പെടുത്തൽ വാർത്തയാവുകയും ചെയ്‌തു. 

31 കാരിയായ താൻ 2011ലാണ് ഇക്കാര്യത്തിൽ പരിശോധന നടത്തിയതെന്നും ഇവർ പറയുന്നു. 2000 സ്ത്രീകളിൽ ഒരാൾക്ക് സംഭവിക്കാവുന്ന അവസ്ഥയാണിത്. പരിശോധനയിൽ തനിക്ക് രണ്ട് യൂട്രസ് ഉള്ളതായി കണ്ടെത്തി. ഇരട്ട ഗർഭ പാത്രവും രണ്ട് അണ്ഡാശയവും രണ്ട് യോനികളുമുണ്ട്. ഇക്കാര്യം ഡോക്‌ടർമാരാണ് തന്നോട് പറഞ്ഞതെന്നും ഇവർ പറയുന്നു.

കൗമാര പ്രായത്തിൽ തന്നെ ജനനേന്ദ്രിയത്തിന് എന്തോ പ്രത്യേകതയുള്ളതായി തോന്നിയിരുന്നു. 

ഈ പ്രായത്തിൽ കാമുകനുമായിട്ടാണ് താൻ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചത്. എന്നാൽ കാമുകന്‍റെ ലിംഗം എന്തിലോ തട്ടി നിൽക്കുന്നതായി തോന്നി. പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ മടിച്ചു. ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആശങ്കയായിരുന്നു. അക്കാലത്ത് പിതാവിനോടൊപ്പമായിരുന്നു താമസം. അതിനാൽ ആരോടും സംശയം ചോദിക്കാനും കഴിഞ്ഞില്ല. ഇന്‍റർനെറ്റ് ഇല്ലാത്ത സ്ഥലമായതിനാൽ ഗൂഗിൾ ചെയ്യാനും കഴിഞ്ഞില്ല. 

2011ൽ ഡോക്‌ടറെ കണ്ടതോടെയാണ് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായത്. ഇതിനിടെ ഭർത്താവ് ടോമിനുമായി അടുപ്പത്തിലാവുകയും ചെയ്‌തു. 2018ൽ ഓൺലി ഫാൻസിൽ അക്കൗണ്ട് എടുക്കുന്നതു വരെ ഇക്കാര്യം മറച്ചു വച്ചു. പിന്നീട് തന്‍റെ അവസ്ഥ മനസിലാക്കാനും അംഗീകരിക്കാനും ഓൺലി ഫാൻസിലെ ആരാധകർ സഹായിച്ചെന്നും ഇവർ പറഞ്ഞു. 

ലൈംഗിക തൊഴിലിനോട് തനിക്ക് കൗതുകമാണ് തോന്നിയതെന്നും ഈവ്‌ലിൻ പറയുന്നു. അത് പങ്കാളിയെ ചതിക്കുന്ന തൊഴിലായി തോന്നിയിട്ടില്ല. തന്‍റെ യോനികളിൽ ഒന്ന് ലൈംഗിക തൊഴിലിനും മറ്റൊന്ന് ഭർത്താവിനുമുള്ളതുമാണ്. നിലവിൽ ഓൺലി ഫാൻസിൽ നിന്നും ആഴ്ച്ചയിൽ 1,21,647 രൂപയോളം താൻ സമ്പാദിക്കുന്നുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 

രണ്ട് മക്കളാണ് ഈവ്‌ലിനുള്ളത്. ഒരാൾക്ക് 20 വയസും മറ്റെയാൾക്ക് എട്ട് മാസവുമാണ് പ്രായം. രണ്ട് ഗർഭ പാത്രമുണ്ടായിരുന്നതിനാൽ പ്രസവം സങ്കീർണമായിരുന്നു. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഇപ്പോൾ മാറ്റമുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 


Share it:

Idukki

Mostreaded

Post A Comment: