കട്ടപ്പന: എംഡിഎംഎയുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടി(24)നാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്കൂബാ ടീമും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച എക്‌സൈസ് സംഘം കട്ടപ്പന ഫെഡർ ബാങ്ക് ജംക്ഷനിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി ജോമാർട്ടിൻ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ വാഹനത്തിന് സമീപത്തേക്ക് പോയി. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ ഇയാളുടെ വാഹനം ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയില്‍ നിന്നും കണ്ടെടുത്തിയിരുന്നു. ഇതോടെ അഞ്ചുരുളി ജലാശയത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.
കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചനയുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: