ഇടുക്കി: മകളെ പീഡിപ്പിച്ച പിതാവിനെ മൂന്ന് ജീവപര്യന്തം ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എട്ടുവയസുകാരി വയറു വേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പിതാവ് വർഷങ്ങളായി പീഡിപ്പിച്ചിരുന്ന വിവരം പുറത്തറിയുന്നത്
അഞ്ച് വയസ് മുതല്‍ എട്ട് വയസ് വരെയാണ് പ്രതി മകളെ പീഡിപ്പിച്ചത്. കുട്ടി അമ്മയോട് പിതാവ് ഇങ്ങനെ ചെയ്യുന്നത് വയറ് വേദനക്ക് കാരണമാകുമോയെന്ന് സംശയം ചോദിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വിവരങ്ങള്‍ ശേഖരിച്ച് 2020 ല്‍ കരിമണ്ണൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് വര്‍ഷം കൂടെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: