മലപ്പുറം: മൂന്ന് വർഷം മുമ്പ് കാണാതായ സ്വർണ വള വീടിനു സമീപത്തെ കാക്കക്കൂട്ടിൽ നിന്നും കണ്ടെത്തി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മുപ്പത്തിരണ്ടിലെ വെടിയംകുന്ന് രുക്മിണിയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണവളയാണ് ജോലി ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് ഊരി വച്ചപ്പോൾ മൂന്നു വർഷം മുമ്പ് കാണാതായത്.
അന്ന് ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വള തിരികെ കിട്ടുമെന്ന പ്രതീക്ഷകളെല്ലാം നഷ്ടമായപ്പോഴാണ് വീടിന് സമീപത്തെ മാവിന്‍കൊമ്പില്‍ നിന്നു തകര്‍ന്നു വീണ കാക്കക്കൂട്ടിലൂടെ വള തിരിച്ചുകിട്ടിയത്.
ഈയിടെ തൃക്കലങ്ങോട് പൊതുജന വായനശാലയില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണത്തിന്‍റെ ഉടമസ്ഥരെത്തേടി ഒരു പരസ്യം പ്രത്യക്ഷപ്പെട്ടതാണ് വഴിത്തിരിവായത്.
മൂന്നുമാസം മുമ്പ് മാവിന്‍ ചുവട്ടില്‍നിന്ന് കിട്ടിയ സ്വര്‍ണം ഉടമസ്ഥര്‍ക്ക് നല്‍കാനായി ചെറുപള്ളിക്കല്‍ സ്വദേശി ചെറുപാലക്കല്‍ അന്‍വര്‍സാദത്ത് വായനശാല അധികൃതരെ ഏല്‍പ്പിച്ചിരുന്നു. വിവരമറിഞ്ഞ് രുക്മിണി ഭര്‍ത്താവ് സുരേഷുമൊത്ത് തിങ്കളാഴ്ച വായനശാലയിലെത്തി.
രുക്മിണിയുടെ വീടിന് സമീപത്തെ മാവിന്‍കൊമ്പത്തു നിന്ന് വീണ കാക്കക്കൂട്ടില്‍നിന്നാണ് വള തിരിച്ചുകിട്ടിയത്. താഴെവീണ കൂടിന്‍റെ കമ്പുകള്‍ക്കിടയില്‍ തിളങ്ങുന്ന വള ആദ്യം കണ്ടത് മാങ്ങ പൊറുക്കിക്കൂട്ടാന്‍ അന്‍വര്‍ സാദത്തിന്‍റെ ഒപ്പം കൂടിയ മകള്‍ ഫാത്തിമ ഹുദയാണ്. സ്വര്‍ണമാണോ എന്നറിയാനുള്ള ശ്രമത്തിനിട പൊട്ടിപ്പോയി. ഈ കഷണങ്ങള്‍ ഉടമയെ തേടി വായനശാലയില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: