www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1826) Idukki (1775) Mostreaded (1616) Crime (1388) National (1202) Entertainment (833) world (430) Viral (425) Video (353) Health (198) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) Tech (27) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കമ്പംമെട്ട് ഹാഷിഷ് ഓയിൽ കേസ്; മൂന്നാമനും അറസ്റ്റിൽ

Share it:



ഇടുക്കി: കമ്പംമെട്ടിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായ കേസിൽ ഒളിവിലായിരുന്ന കൂട്ടുപ്രതി അറസ്റ്റിൽ. കോട്ടയം അതിരംമ്പുഴ മണാടിയില്‍  ഷിനാജ് (49) ആണ് അറസ്റ്റിലായത്. ‌

കഴിഞ്ഞ മാർച്ചിലാണ് കമ്പംമെട്ടിൽ നിന്നും 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി അഷ്‌കര്‍ (49) അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതിയും ഹാഷിഷ് ഓയില്‍ അഷ്‌കറിനു നല്‍കുകയും ചെയ്ത എറണാകുളം സ്വദേശി ആശ്‌മോന്‍ (49) നെ രണ്ടാഴ്ച മുമ്പ് എറണാകുളത്തു നിന്നും പൊലീസ് പിടിയിലായിരുന്നു. 

ഹാഷിഷ് ഓയില്‍ അഷ്‌കറിനു നല്‍കിയത് ആശ്‌മോന്‍ ആണെന്ന് അഷ്‌കര്‍ പൊലീസിന് മൊഴി  നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്  ആശ്‌മോന്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഹാഷിഷ് ഓയില്‍ തനിക്ക്  നല്‍കിയത് ഷിനാജ് ആണെന്ന് പൊലീസിനോട് ആശ്‌മോന്‍ പറഞ്ഞിരുന്നു. 

തുടര്‍ന്ന് ഷിനാജിനു വേണ്ടി പൊലീസ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു. ടൂറിസ്റ്റ് ബസുകളില്‍ മാറി മാറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷിനാജ് മിക്കവാറും യാത്രയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ആയിരുന്നതിനാല്‍ പൊലീസിനെ കബളിപ്പിച്ചു ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. 

ഇയാള്‍ മൊബൈല്‍ ഫോണ്‍ മാറി ഉപയോഗിച്ചിരുന്നതും പൊലീസ് പിടിയില്‍ പെടാതെ കഴിയാന്‍ സഹായിച്ചു. 2022 ല്‍ 150 ഗ്രാം എം.ഡി.എം.എയും ഒന്നേ കാല്‍ കിലോ കഞ്ചാവുമായി  ഷിനാജ് ചാവക്കാട് പൊലീസിന്‍റെ പിടിയിലായിരുന്നു. ഈ കേസില്‍ ജ്യാമ്യത്തില്‍ ഇറങ്ങി വീണ്ടും ലഹരി വില്‍പന നടത്തി ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. 

കേസിലെ ഒന്നാം പ്രതി അഷ്‌കര്‍ ജ്യാമത്തില്‍ ഇറങ്ങി. എന്നാല്‍ കേസിലെ രണ്ടാം പ്രതി ആശ്‌മോന്‍ റിമാന്‍ഡിലാണ്. ഷിനാജിനെ കമ്പംമേട്ടു പോലീസ്  നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ കിഴിലുള്ള ഡാന്‍ സാഫ് ടീമും, കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍, കമ്പംമേട്ടു സി.ഐ. രതീഷ് ഗോപാല്‍, എസ്.ഐ. പി.വി. മഹേഷ്, എസ്.സി.പി.ഒ. തോമസ്, ലിറ്റോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: