ഇടുക്കി: മുണ്ടക്കയം- കുട്ടിക്കാനം പാതയിൽ പുല്ലുപാറയ്ക്ക് സമീപം യുവാവിന്‍റെ മരണത്തിനിയാക്കി ബൈക്ക് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തി. തമിഴ്നാട് സ്വദേശിയുടെ ഫോർച്യൂണർ വാഹനമാണ് ബൈക്കിനെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞതെന്ന് പൊലീസ് പരിശോധനയിൽ ബോധ്യമായി.
വാഹനത്തിന്‍റെ നമ്പർ പ്ലേറ്റിന്‍റെ ഭാഗം അപകട സ്ഥലത്ത് ഒടിഞ്ഞു കിടന്നിരുന്നു. ഇതു കേന്ദ്രീകരിച്ച് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വാഹനം കണ്ടെത്തിയത്.
ബുധനാഴ്ച്ചയാണ് പെരുമഴയിലുണ്ടായ വാഹനാപകടത്തിൽ പുല്ലുപാറയിൽ വണ്ടന്‍പതാല്‍ ആര്‍.പി.സി പെരുമണ്ണാമഠം അരുണ്‍ (46) മരിച്ചത്. പെരുവന്താനം പൊലീസ് നടത്തിയ പട്രൊളിങ്ങിനിടെ റോഡിൽ വാഹനം ഇടിച്ച് കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിന്‍റെ ബൈക്ക് മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിച്ചതാണെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
കണ്ടത് ഫ്രണ്ട് ഓപ്പൺ; കിട്ടിയത് ബാക് ഓപ്പൺ: ഓൺലൈൻ ബ്രാ കമ്പനിക്ക് പിഴ
തിരുവനന്തപുരം: ഓർഡർ ചെയ്‌ത അടിവസ്ത്രം മാറി വന്ന സംഭവത്തിൽ യുവതിക്ക് 5000 രൂപ പിഴ കൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ഫെയ്സ് ബുക്കിലെ പരസ്യം കണ്ട് ഫ്രണ്ട് ഓപ്പൺ ബ്രാ ഓർഡർ ചെയ്‌തത്. 2.09.2024-നാണ് യുവതി ഓർഡർ നൽകിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയും നൽകി.
പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി കണ്ടത് ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്ക് പകരം ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്‍റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.
ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നൽകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.
തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സേവനത്തില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. എതിര്‍ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാല്‍ എതിര്‍കക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥമാണ്- കമ്മീഷന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനോട് പരാതിക്കാരിയില്‍ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നല്‍കാനും 5,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നല്‍കണം. ഒരു മാസത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ ഒൻപതു ശതമാനം വാര്‍ഷിക പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്.
ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീതാ ജി. നായര്‍ വിജു വി.ആര്‍. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പ്രതിനിധികള്‍ കോടതിയില്‍ കോടതിയില്‍ ഹാജരാവാഞ്ഞതിനാല്‍ എക്‌സ്-പാര്‍ട്ടി ആയാണ് കേസ് നടന്നത്. യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എന്‍.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവർ ഹാജരായി.
Post A Comment: