നാഗ്‌പൂർ: യൂടൂബ് നോക്കി വീട്ടിൽ പ്രസവിച്ച ശേഷം 15 കാരി കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ലൈംഗിക ചൂഷണത്തിനിരയായിട്ടാണ് പെൺകുട്ടി ഗർഭം ധരിച്ചത്.
വീട്ടിൽവെച്ചാണ് 15കാരി പ്രസവിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.
പെൺകുട്ടി അമ്മയിൽ നിന്നും വീട്ടുകാരിൽ നിന്നും ഗർഭം മറച്ചുവെച്ചു. ഒടുവിൽ സംഭവം പുറത്തറിയാതിരിക്കാൻ ആശുപത്രിയിൽ പോകാതെ വീട്ടിൽ നിന്ന് പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി യൂട്യൂബ് വീഡിയോ കണ്ട് കാര്യങ്ങൾ മനസിലാക്കി. മാർച്ച് രണ്ടിനാണ് 15കാരി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിത്. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അവളുടെ വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം അറിഞ്ഞ അമ്മയാണ് 15കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവജാതശിശുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Post A Comment: