കട്ടപ്പന: സബ് സിഡി നിരക്കിൽ വിതരണം ചെയ്യുന്ന വേപ്പിൻ പിണ്ണാക്കിൽ കല്ല് നിറച്ച് കരാർ കമ്പനിയുടെ കൊള്ള. ഇടുക്കി ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ നിന്നും കർഷകർക്ക് വിതരണം ചെയ്യുന്ന വേപ്പിൻ പിണ്ണാക്കിലാണ് വ്യാപകമായി കല്ല് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ചക്കുപള്ളം പഞ്ചായത്തിലെ കൃഷി ഭവനിൽ നിന്നും വിതരണം നടത്തിയ വേപ്പിൻ പിണ്ണാക്കിൽ രണ്ട് കിലോയോളം കല്ല് ലഭിച്ചതായി കർഷകൻ പറയുന്നു. ഇതോടെ സബ് സിഡി നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് വാങ്ങിയ കര്‍ഷകര്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏലം, കുരുമുളക് കര്‍ഷകര്‍ക്കാണ് കൃഷി ഭവന്‍വഴി വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്യുന്നത്. പൊതുവിപണിയില്‍ 1200 മുതല്‍ 1500 രൂപ വരെ വില വരുന്ന ഒരു ചാക്ക് വേപ്പിന്‍ പിണ്ണാക്ക് 450 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്നതിനാല്‍ തന്നെ നിരവധി കര്‍ഷകരാണ് വേപ്പിന്‍ പിണ്ണാക്കിനായി കൃഷി ഭവനെ സമീപിക്കുന്നത്.
എന്നാല്‍ ഇവ ഉപയോഗിക്കാനായി തുറക്കുമ്പോഴാണ് കല്ലും തൊണ്ടുമൊക്കെ ലഭിക്കുന്നത്. വിതരണം കരാറെടുത്തിരിക്കുന്ന കമ്പനി നടത്തുന്ന തട്ടിപ്പാണ് ഇതിനു പിന്നിലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. മുമ്പും സമാനമായ രീതിയില്‍ ഇതേ കമ്പനി വിതരണം ചെയ്ത വേപ്പിന്‍ പിണ്ണാക്കില്‍ കല്ലും മറ്റും കണ്ടെത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: