ഇടുക്കി: കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ച സംഭവത്തിൽ വിവരം പുറം ലോകത്തെ അറിയിച്ചത് മൂത്ത മകൾ. സംഭവത്തിൽ പുന്നയാര്‍ കാരാടിയില്‍ ബിജു, ഭാര്യ ടിന്‍റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അഞ്ചംഗ കുടുംബത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ നടത്തിവരികയാണ് ബിജുവും ടിന്‍റുവും. ഇവര്‍ക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. പുന്നയാര്‍ ചൂടന്‍ സിറ്റിയിലാണ് 11 വയസുള്ള മകള്‍ക്കും എട്ടും രണ്ടും വയസുള്ള ആണ്‍മക്കള്‍ക്കും ഒപ്പം താമസിച്ചിരുന്നത്.
ഉച്ചയോടെ മൂത്ത മകളാണ് വീട്ടില്‍ നിന്നിറങ്ങി അയല്‍വാസിയുടെ വീട്ടിലെത്തി സംഭവം അറിയിച്ചത്. ഇതോടെ അയല്‍വാസികള്‍ ദമ്പതികളുടെ വീട്ടിലെത്തി പരിശോധിച്ചു. പിന്നാലെ കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സ് എത്തി നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഡ്രൈവര്‍ കുട്ടികള്‍ക്ക് ഉപ്പുവെള്ളം നല്‍കി ഛര്‍ദ്ദിപ്പിച്ചതിനാല്‍ കുട്ടികള്‍ രക്ഷപെട്ടു.
എന്നാല്‍ ഏറ്റവും ഇളയ കുട്ടിയുടെ കാര്യം ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് കഞ്ഞിക്കുഴി പൊലീസെത്തി കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബിജുവിനെയും ടിന്‍റുവിനെയും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: