കൊച്ചി: ആദ്യ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊണ്ടാണ് നിമിഷ സജയൻ മലയാളത്തിൽ ശ്രദ്ധ നേടുന്നത്. സ്ത്രീത്വത്തെ ഉയർത്തിക്കാട്ടുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെയായിരുന്നു പിന്നീട് നിമിഷ മലയാളികളുടെ മനസിൽ ഇടം നേടിയത്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തന്നെയായിരുന്നു ഇതിൽ പ്രധാനം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലാണ് നിമിഷ ആദ്യം വേഷമിടുന്നത്. പിന്നീട് നായാട്ടും ചോലയും മാലിക്കുമെല്ലാം ഏറെ ശ്രദ്ധനേടി.
വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി നിമിഷ മാറിയത്. ഇപ്പോള്‍ ഇതാ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. നഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രവും അതിനൊപ്പം ഒരു കുറിപ്പുമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്.
"ചില രാത്രികളിൽ, എന്‍റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണ് അടയുന്നു, അപ്പോൾ ഞാൻ കാണുന്നത് നിന്നെയാണ്'- ഇതാണ് ചിത്രത്തോടൊപ്പം നടിയുടെ കുറിപ്പ്.
ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു കൂട്ടർ നിമിഷയുടെ ബോൾഡ് നസിനെ അഭിനന്ദിക്കുമ്പോൾ മറ്റു ചിലർ നിമഷയെ കുറ്റപ്പെടുത്തുന്നുമുണ്ട്.
ഏതെങ്കിലും സിനിമയുടെ പ്രമോഷനാണോ ഇതെന്ന ചോദ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്. അതേസമയം സ്ത്രീകളിൽ പലരും പോസ്റ്റ് ഷെയർ ചെയ്യുന്നതും കാണാം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
നിയമസഭയിൽ അശ്ലീല വീഡിയോ; ബിജെപി എംഎൽഎ കുടുങ്ങി
അഗർത്തല: നിയമസഭാ സമ്മേളനം കൂടുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ ആസ്വദിച്ച ബിജെപി എംഎൽഎ കുടുങ്ങി. ത്രിപുര നിയമ സഭയിലാണ് എംഎൽഎ ജദാബ് ലാൽ നാഥ് അശ്ലീ വീഡിയോ കണ്ടത്.
ബാഗ്‌ബാസ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് ഇയാൾ. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. ഇതോടെ എംഎൽഎക്കെതിരെ പരാതിയുണ്ടായതായിട്ടാണ് റിപ്പോർട്ട്.
2012ൽ കർണാടകയിലെ ബിജെപി സർക്കാരിന്‍റെ കീഴിലുള്ള രണ്ട് മന്ത്രിമാർ നിയമസഭാ നടപടികൾ നടക്കുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് ക്യാമറയിൽ കുടുങ്ങിയിരുന്നു.
പിന്നീട്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഡാൻസ് പാർട്ടികളെ കുറിച്ച് കൂടുതൽ അറിയുന്നതിനുമാണ്" തങ്ങൾ വീഡിയോ കാണുന്നത് എന്നായിരുന്നു മന്ത്രിമാരിൽ ഒരാൾ പറഞ്ഞത്. ഈ സംഭവത്തിൽ സഹകരണ മന്ത്രി ലക്ഷ്‌മൺ സവാദിയും, വനിതാ ശിശു വികസന മന്ത്രി സിസി പാട്ടീലും ആയിരുന്നു ഉൾപ്പെട്ടത്.
2019ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്‍റെ മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി ലക്ഷ്‌മൺ സവാദിയെ നിയമിച്ചത് പുതിയ വിവാദത്തിന് കാരണമായിരുന്നു. ലക്ഷ്‌മൺ സവാദിയുടെ നിയമനത്തിനെതിരെ കർണാടക മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അടുത്തിടെ, ബിഹാറിലെ പാറ്റ്‌ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ, ഏകദേശം മൂന്ന് മിനിറ്റോളം പരസ്യങ്ങൾക്ക് പകരം അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
Post A Comment: