ആലപ്പുഴ: പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്ന് ഉച്ചയോടെ ആലപ്പുഴ ഭരണക്കാവിലാണ് സംഭവം നടന്നത്. ഭരണിക്കാവ് പുത്തന്‍തറയില്‍ മോഹനന്‍റെ ഭാര്യ രമയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മകൻ നിഥിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിന്‍റെ കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂത്ത മകൻ ഭക്ഷണം കഴിക്കാനെത്തിയപ്പോളാണ് അമ്മ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഈ സമയത്ത് പുറത്തുപോയിരുന്ന നിഥിൻ മടങ്ങിയെത്തിയതോടെ വീട്ടിൽ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉച്ചയ്ക്ക് മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇളയ മകന്‍ നിഥിൻ, അമ്മയുമായി വഴക്കിടുകയായിരുന്നു ആദ്യം. വഴക്കും തർക്കവും മൂത്തതോടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നിഥിൻ വീട്ടില്‍നിന്ന് പുറത്ത് പോകുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം മുത്ത മകൻ മിഥിൻ ഭക്ഷണം കഴിക്കാനൻ വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. മിഥിൻ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും പുറത്ത് പോയിരുന്ന നിഥിന്‍ മടങ്ങിയെത്തുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് നിഥിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അമ്മയുമായി നിഥിൻ നിരന്തരം വഴിക്കിടുമായിരുന്നു എന്നാണ് അയൽവാസികള്‍ പറയുന്നത്. മൃതദേഹം ചാരുംമൂട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചു
മുംബൈ: അടുപ്പിച്ച് രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നിരിക്കുന്നത്. നാഗ്പൂർ സ്വദേശിയായ 41 കാരനാണ് മരിച്ചത്. ഇയാൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജേര്‍ണല്‍ ഓഫ് ഫോറന്‍സിക് ആൻഡ് ലീഗല്‍ മെഡിസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഹോട്ടലില്‍ വച്ച് വനിതാ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ് വയാഗ്രയുടെ 50 എംജി ടാബ് ലെറ്റ് രണ്ടെണ്ണം യുവാവ് കഴിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിന്‍റെ മുന്‍കാല ചരിത്രം ഇല്ലാത്ത യുവാവ് ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയാണ് യുവാവ് ടാബ് ലെറ്റ് കഴിച്ചത്.
അടുത്ത ദിവസം രാവിലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറെ കാണാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞു. എന്നാല്‍ മദ്യപിച്ച ശേഷം ഇത്തരത്തില്‍ മുന്‍പും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് നിര്‍ദേശം അവഗണിച്ചു.
എന്നാല്‍ പിന്നീട് യുവാവിന്‍റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന്, തലച്ചോറിലെ ധമനി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മദ്യപിക്കുന്നതിനിടെ മരുന്ന് കഴിച്ചതോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആകാം മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Post A Comment: