ആലപ്പുഴ: സിപിഐ നേതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. സിപിഐ ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയംഗവും കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി. ഗ്രാം കോളനിയിൽ സതീശനെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികജാതി സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റ് കൂടിയായ പ്രതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ലൈംഗിക വൈകൃതം; യുവാവിനെ ഭാര്യ ജനനേന്ദ്രിയം മുറിച്ച് കൊന്നു
ഭോപ്പാൽ: ലൈംഗിക വൈകൃതം സഹിക്കാനാവാതെ അഞ്ചാം ഭാര്യ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ഉര്‍തി സ്വദേശിയായ ബീരേന്ദ്ര ഗുര്‍ജറിന്‍റെ മൃതദേഹം ഫെബ്രുവരി 21 നാണ് കണ്ടെടുത്തത്. മരിച്ചയാളുടെ തൊണ്ടയിലും ജനനേന്ദ്രിയത്തിലും ഗുരുതരമായി മുറിവേറ്റ പാടുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചയാളുടെ ഭാര്യ കാഞ്ചന്‍ ഗുര്‍ജാറാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണ്‍ പാണ്ഡെ വ്യക്തമാക്കി.
അന്നുമുതല്‍ കൊലപാതകികളെ പിടികൂടുവാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി മരിച്ചയാളുടെ അടുത്ത ബന്ധുക്കളുള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.
ഇതിനിടെ സംശയത്തിന്‍റെ പേരില്‍ മരിച്ചയാളുടെ ഭാര്യയും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് കര്‍ശനമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു പിന്നിലെ യാഥാർഥ്യം പുറത്തു വരുന്നത്. താനാണ് കൊല നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
തന്‍റെ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ആ ലഹരിയില്‍ തന്നെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ടായിരുന്നു എന്നും കാഞ്ചന്‍ പൊലീസിനോടു പറഞ്ഞു. ബീരേന്ദ്ര ഗുര്‍ജാര്‍ കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു എന്നും ഭാര്യ പറഞ്ഞു.
ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ കഴിയാതെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യഭാഗം കോടാലി ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് കൊലപ്പെടുത്തിയതെന്നും കാഞ്ചന്‍ സമ്മതിച്ചു. . ഫെബ്രുവരി 21 ന് രാത്രി ഭര്‍ത്താവ് ബീരേന്ദ്രയുടെ ഭക്ഷണത്തില്‍ 20 ഉറക്കഗുളികകള്‍ കാഞ്ചന്‍ കലര്‍ത്തി.
ആഹാരം കഴിച്ച ബീരേന്ദ്ര ഗാഢനിദ്രയിലായപ്പോഴാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ യുവതി ഭര്‍ത്താവിനെ മഴു കൊണ്ട് പലതവണ ആക്രമിച്ചതായി വ്യക്തമാക്കി. ഇതിന് ശേഷം ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മഴു ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് രക്തം വാര്‍ന്ന് ബീരേന്ദ്ര മരണപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുറ്റം ചെയ്ത ശേഷം കാഞ്ചന്‍ ഭര്‍ത്താവിന്‍റെ മൃതദേഹം വസ്ത്രത്തില്‍ പൊതിഞ്ഞ് റോഡരികില്‍ കൊണ്ടിടുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മരിച്ചയാളുടെ വസ്ത്രങ്ങളും യുവതി കത്തിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജാറിന്‍റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചന്‍ ഗുര്‍ജറെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, ബീരേന്ദ്രയുടെ ശല്യത്തെ തുടര്‍ന്ന് നാല് ഭാര്യമാര്‍ ഇതിനകം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഒടുവില്‍ ഭാര്യയായി എത്തിയ കാഞ്ചന്‍ ഭര്‍ത്താവിന്‍റെ പീഡനം സഹിക്കവയ്യാതെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് വിവരം.
Post A Comment: