www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വിദ്യാർഥിനിക്ക് നേരെ നടു റോഡിൽ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി

Share it:



ഇടുക്കി: പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിയെ നടു റോഡിൽ തോർത്ത് ഉപയോഗിച്ച് വട്ടം പിടിച്ച് പീഡിപ്പിക്കാൻ ശ്രമം. ഇടുക്കി തൂക്കുപാലത്താണ് നടുക്കുന്ന സംഭവമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപെടുത്തിയത്.

ബീഹാർ സ്വദേശിയായ തൊഴിലാളിയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു കുട്ടി.  

തൂക്കുപാലം വെസ്റ്റുപാറയിൽ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം നടന്നത്. വിദ്യാർഥിനിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠികളും അതിക്രമ ശ്രമം കണ്ട് ഭയപ്പെട്ട് ബഹളം വെച്ചു. തോർത്ത് വട്ടമിട്ട് പിടിക്കാൻ ശ്രമിച്ചതോടെ കുതറി ഓടിയ വിദ്യാർഥിനി അലമുറയിട്ടു. പെൺകുട്ടിയുടെ അലർച്ച കേട്ട് എത്തിയ പ്രദേശവാസികളാണ് ബീഹാർ സ്വദേശിയെ കീഴ്പ്പെടുത്തി പെൺകുട്ടിയെ രക്ഷപെടുത്തിയത്. 

കഞ്ചാവ് ലഹരിയിലായിരുന്ന യുവാവിനെ പിടികൂടിയ ശേഷം നാട്ടുകാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസെത്തി ബീഹാർ സ്വദേശിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം തൊഴിലുടമയോട് ഇയാളെ തിരികെ നാട്ടിലേക്ക് അയക്കാൻ നിർദേശം നൽകി മടങ്ങി. യുവാവ് കഞ്ചാവിന് അടിമയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ലൈംഗിക വൈകൃതം; യുവാവിനെ ഭാര്യ ജനനേന്ദ്രിയം മുറിച്ച് കൊന്നു 

ഭോപ്പാൽ: ലൈംഗിക വൈകൃതം സഹിക്കാനാവാതെ അഞ്ചാം ഭാര്യ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ഉര്‍തി സ്വദേശിയായ ബീരേന്ദ്ര ഗുര്‍ജറിന്‍റെ മൃതദേഹം ഫെബ്രുവരി 21 നാണ് കണ്ടെടുത്തത്. മരിച്ചയാളുടെ തൊണ്ടയിലും ജനനേന്ദ്രിയത്തിലും ഗുരുതരമായി മുറിവേറ്റ പാടുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മരിച്ചയാളുടെ ഭാര്യ കാഞ്ചന്‍ ഗുര്‍ജാറാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ്  കേസെടുത്തിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണ്‍ പാണ്ഡെ വ്യക്തമാക്കി. 

അന്നുമുതല്‍ കൊലപാതകികളെ പിടികൂടുവാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി മരിച്ചയാളുടെ അടുത്ത ബന്ധുക്കളുള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. 

ഇതിനിടെ സംശയത്തിന്‍റെ പേരില്‍ മരിച്ചയാളുടെ ഭാര്യയും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് കര്‍ശനമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു പിന്നിലെ യാഥാർഥ്യം പുറത്തു വരുന്നത്. താനാണ് കൊല നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. 

തന്‍റെ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ആ ലഹരിയില്‍ തന്നെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ടായിരുന്നു എന്നും കാഞ്ചന്‍ പൊലീസിനോടു പറഞ്ഞു. ബീരേന്ദ്ര ഗുര്‍ജാര്‍ കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു എന്നും ഭാര്യ പറഞ്ഞു. 

ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ കഴിയാതെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യഭാഗം കോടാലി ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് കൊലപ്പെടുത്തിയതെന്നും കാഞ്ചന്‍ സമ്മതിച്ചു. . ഫെബ്രുവരി 21 ന് രാത്രി ഭര്‍ത്താവ് ബീരേന്ദ്രയുടെ ഭക്ഷണത്തില്‍ 20 ഉറക്കഗുളികകള്‍ കാഞ്ചന്‍ കലര്‍ത്തി. 

ആഹാരം കഴിച്ച ബീരേന്ദ്ര ഗാഢനിദ്രയിലായപ്പോഴാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ യുവതി ഭര്‍ത്താവിനെ മഴു കൊണ്ട് പലതവണ ആക്രമിച്ചതായി വ്യക്തമാക്കി. ഇതിന് ശേഷം ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മഴു ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. 

തുടര്‍ന്ന് രക്തം വാര്‍ന്ന് ബീരേന്ദ്ര മരണപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുറ്റം ചെയ്ത ശേഷം കാഞ്ചന്‍ ഭര്‍ത്താവിന്‍റെ മൃതദേഹം വസ്ത്രത്തില്‍ പൊതിഞ്ഞ് റോഡരികില്‍ കൊണ്ടിടുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മരിച്ചയാളുടെ വസ്ത്രങ്ങളും യുവതി കത്തിക്കുകയും ചെയ്തു. 

കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജാറിന്‍റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചന്‍ ഗുര്‍ജറെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, ബീരേന്ദ്രയുടെ ശല്യത്തെ തുടര്‍ന്ന് നാല് ഭാര്യമാര്‍ ഇതിനകം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഒടുവില്‍ ഭാര്യയായി എത്തിയ കാഞ്ചന്‍ ഭര്‍ത്താവിന്‍റെ പീഡനം സഹിക്കവയ്യാതെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് വിവരം.


Share it:

Idukki

Post A Comment: