www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന വത്സമ്മ കൊലപാതകം; ഭർത്താവ് വിജേഷിനെ കണ്ടെത്താൻ ഊർജിത തിരച്ചിൽ

Share it:



ഇടുക്കി:  അധ്യാപികയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്‍റെ ഭാര്യ പി.ജെ. വത്സമ്മ (അനിമോള്‍-27) ആണ് മരിച്ചത്.  

ഒളിവിൽ പോയ വിജേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കുമളിയാണ് കാണിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്നു കളയാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടെ മേപ്പാറയിൽ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. 

വത്സമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഴുകി തുടങ്ങിയതിനാൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പൊലീസ് വ്യക്തമാക്കി. 

ചൊവ്വാഴ്ച്ച വൈകിട്ട് ആറിനാണ് വത്സമ്മയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയായിരുന്നു. വത്സമ്മയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇടുക്കി സബ്കളക്ടർ അരുൺ എസ്. നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം; വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം: അശ്ലീല വീഡിയോ വിവാദത്തിൽപെട്ട വൈദികൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്ട് ആന്‍റോ(29)യാണ് അറസ്റ്റിലായത്. 

പ്രാർഥനക്കായി പള്ളിയിലെത്തിയ നഴ്‌സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ഇയാളും സ്ത്രീകളുമായുള്ള നഗ്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നാഗര്‍കോവില്‍ പാല്‍പണ്ണയ്ക്ക് സമീപത്തുനിന്ന് തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയത്.

പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്‍റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്‌സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്പി ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയില്‍ വേറെയും പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. 

കുറച്ചു ദിവസം മുമ്പ് ഒരു സംഘം ആളുകള്‍ തന്‍റെ വീട്ടിലെത്തി ആക്രമിച്ച് തന്‍റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് ബെനഡിക്ട് ആന്‍റോ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, തന്‍റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് ഓസ്റ്റിന്‍ ജിനോയുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും ഇവര്‍ ഹാജരാക്കിയിരുന്നു. വികാരിക്കെതിരെ വേറെയും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ കോടതിയില്‍ ഹാജരാക്കും. 

Share it:

Idukki

Mostreaded

Post A Comment: