ഇടുക്കി: ജില്ലയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. രണ്ടിടത്തായി 2.3 കിലോ കഞ്ചാവുമായി നാല് പേർ പിടിയിലായി. ഒരാൾ ഓടി രക്ഷപെട്ടു. ഉടുമ്പൻചോല എക്‌സൈസ് റെയിഞ്ചും, ഇടുക്കി എക്‌സൈസ് ഇന്‍റലിജൻസ് ബ്യുറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വണ്ടൻമേട് പുറ്റടി അച്ചൻകാനത്ത് നിന്നും 350 ഗ്രാം കഞ്ചാവുമായി മൂന്ന് പേരാണ് പിടിയിലായത്. ആറാംമൈൽ പുത്തൻപുരയ്ക്കൽ റെനിഫ്, രണ്ടാംമൈൽ ചുരുക്കുഴിയിൽ അമ്പാടികുട്ടൻ, പട്ടുമല നിഷാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. ഇവരുടെ കൂടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി മടുക്കകരയിൽ തൊടുപിനിയിൽ അനിയൻ തമ്പുരാൻ ഓടി രക്ഷപെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഉടുമ്പഞ്ചോല എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. വിനോദ്, ഇടുക്കി എക്‌സൈസ് ഇന്‍റലിജൻസ് ഇൻസ്‌പെക്ടർ വി.പി. മനൂപ്, പ്രിവന്‍റീവ് ഓഫിസർ ഷിജു ദാമോദരൻ, മനോജ് മാത്യു, ഇ.എച്ച്. യൂനുസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടിൽസ് ജോസഫ്, ടിറ്റോമോൻ ചെറിയാൻ, റോണി ആന്‍റണി, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എസ്. മായ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
രണ്ടാമത്തെ കേസ് കമ്പംമെട്ട് ചെന്നാകുളത്ത് നിന്നാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ബൈക്കിൽ കഞ്ചാവുമായെത്തിയ തേനി കുരങ്ങുമായൻ കോളനിയിൽ ഡോർ നമ്പർ 62 ൽ കണ്ണനിൽ നിന്നാണ് 2.035 ഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: