ഭോപ്പാൽ: ലൈംഗിക വൈകൃതം സഹിക്കാനാവാതെ അഞ്ചാം ഭാര്യ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ഉര്‍തി സ്വദേശിയായ ബീരേന്ദ്ര ഗുര്‍ജറിന്‍റെ മൃതദേഹം ഫെബ്രുവരി 21 നാണ് കണ്ടെടുത്തത്. മരിച്ചയാളുടെ തൊണ്ടയിലും ജനനേന്ദ്രിയത്തിലും ഗുരുതരമായി മുറിവേറ്റ പാടുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചയാളുടെ ഭാര്യ കാഞ്ചന്‍ ഗുര്‍ജാറാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണ്‍ പാണ്ഡെ വ്യക്തമാക്കി.
അന്നുമുതല്‍ കൊലപാതകികളെ പിടികൂടുവാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി മരിച്ചയാളുടെ അടുത്ത ബന്ധുക്കളുള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.
ഇതിനിടെ സംശയത്തിന്‍റെ പേരില്‍ മരിച്ചയാളുടെ ഭാര്യയും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് കര്‍ശനമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു പിന്നിലെ യാഥാർഥ്യം പുറത്തു വരുന്നത്.
താനാണ് കൊല നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തന്‍റെ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ആ ലഹരിയില്‍ തന്നെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ടായിരുന്നു എന്നും കാഞ്ചന്‍ പൊലീസിനോടു പറഞ്ഞു. ബീരേന്ദ്ര ഗുര്‍ജാര്‍ കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു എന്നും ഭാര്യ പറഞ്ഞു.
ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ കഴിയാതെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യഭാഗം കോടാലി ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് കൊലപ്പെടുത്തിയതെന്നും കാഞ്ചന്‍ സമ്മതിച്ചു. . ഫെബ്രുവരി 21 ന് രാത്രി ഭര്‍ത്താവ് ബീരേന്ദ്രയുടെ ഭക്ഷണത്തില്‍ 20 ഉറക്കഗുളികകള്‍ കാഞ്ചന്‍ കലര്‍ത്തി. ആഹാരം കഴിച്ച ബീരേന്ദ്ര ഗാഢനിദ്രയിലായപ്പോഴാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ യുവതി ഭര്‍ത്താവിനെ മഴു കൊണ്ട് പലതവണ ആക്രമിച്ചതായി വ്യക്തമാക്കി. ഇതിന് ശേഷം ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മഴു ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന് ബീരേന്ദ്ര മരണപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുറ്റം ചെയ്ത ശേഷം കാഞ്ചന്‍ ഭര്‍ത്താവിന്‍റെ മൃതദേഹം വസ്ത്രത്തില്‍ പൊതിഞ്ഞ് റോഡരികില്‍ കൊണ്ടിടുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മരിച്ചയാളുടെ വസ്ത്രങ്ങളും യുവതി കത്തിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജാറിന്‍റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചന്‍ ഗുര്‍ജറെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, ബീരേന്ദ്രയുടെ ശല്യത്തെ തുടര്‍ന്ന് നാല് ഭാര്യമാര്‍ ഇതിനകം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഒടുവില്‍ ഭാര്യയായി എത്തിയ കാഞ്ചന്‍ ഭര്‍ത്താവിന്‍റെ പീഡനം സഹിക്കവയ്യാതെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് നഗ്ന ദൃശ്യം പ്രചരിപ്പിച്ചു; നഴ്‌സ് അറസ്റ്റിൽ
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്‌ത് യുവ ഡോക്‌ടറെ കേരളത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ നേഴ്‌സ് അറസ്റ്റിൽ. തൃശൂർ സ്വദേശി നിഷാം ബാബുവാണ്(24) അറസ്റ്റിലായത്.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന യുവതിയാണ് പലവട്ടം പീഡിപ്പിക്കപ്പെട്ടത്. ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിഷാം.
കഴിഞ്ഞ വർഷം ഡിസംബര്‍ 30നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു. യാത്രക്കിടെ കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഡോക്ടറുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് അഞ്ച് തവണയും പീഡിപ്പിച്ചു. ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Post A Comment: