www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ചന്ദന തിരി കത്തിച്ചാൽ ദുർഗന്ധം വരില്ല; ഒരാഴ്ച്ച കഴിഞ്ഞാൽ മൃതദേഹം അസ്ഥികൂടമാകും: ബിജേഷിനെ കുടുക്കിയ മണ്ടത്തരങ്ങൾ ഇങ്ങനെ

Share it:



ഇടുക്കി: പേഴുംകണ്ടം കൊലപാതകത്തിൽ ബിജേഷിന് വിനയായത് കാട്ടിക്കൂട്ടിയ ആനമണ്ടത്തരങ്ങൾ. പാമ്പനാർ പാമ്പാക്കട ജോൺ- ഫിലോമിന ദമ്പതികളുടെ മകൾ വത്സമ്മ (അനുമോൾ-27)യെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഞായറാഴ്ച്ചയാണ് ഭർത്താവ് വട്ടമുകളേൽ ബിജേഷ് ബെന്നി (29) അറസ്റ്റിലായത്.  

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഒൻപതോടെയാണ് പേഴുംകണ്ടത്തെ വീട്ടിൽ കൊലപാതകം നടക്കുന്നത്. തുടർന്ന് ബിജേഷ് കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളാണ് ‍ഇയാളിലേക്ക് അന്വേഷണം നീളുന്നതിന് കാരണമായതും. വെള്ളിയാഴ്ച്ച രാത്രി കസേരയിലിരുന്ന അനുമോളെ കഴുത്തിൽ ഷാൾ മുറുക്കിയാണ് ബിജേഷ് കൊലപ്പെടുത്തിയത്. അനുമോൾ മരിച്ചെന്ന് ഉറപ്പായതോടെ ആദ്യം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. 

ഇത് ഫലിക്കാതെ വന്നതോടെ മൃതദേഹം ദുർഗന്ധം വമിക്കാതെ ഒളിപ്പിക്കാനായി അടുത്ത ശ്രമം. ഇതിനായി പിറ്റേന്ന് പുലർച്ചെ അനുമോളുടെ മൃതദേഹം പുതപ്പിൽ വൃത്തിയായി പൊതിഞ്ഞു. തുടർന്ന് കട്ടിലിനടിയിലേക്ക് തള്ളിവച്ച ശേഷം മുറിയിലും മുറിക്ക് പുറത്തും വീടിനു ചുറ്റും ചന്ദന തിരിയും സാമ്പ്രാണിയും കത്തിച്ചു. മുറിക്കുള്ളിൽ ഫാനുമിട്ടു. 

ഇതോടെ ദുർഗന്ധം ആരും അറിയില്ലെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. മരണം നടന്നാൽ ഒരാഴ്ച്ചകൊണ്ട് മൃതദേഹം അസ്ഥികൂടമാകുമെന്നായിരുന്നു മറ്റൊരു വിശ്വാസം. ഒരാഴ്ച്ച മാറി നിന്ന ശേഷം തിരികെയെത്തി അസ്ഥികൂടം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇതോടെ താൻ കേസിൽ നിന്നും ഒഴിവാകുമെന്നും അനുമോൾ ഒളിച്ചോടിയെന്ന് എല്ലാവരും വിശ്വസിക്കുമെന്നും ബിജേഷ് വിശ്വസിച്ചു. തമിഴ്നാട്ടിൽ കറങ്ങി നടന്ന ഇ‍യാൾ അസ്ഥികൂടം ആരും കാണാതെ ഉപേക്ഷിക്കാനുള്ള പദ്ധതിയും തയാറാക്കിയാണ് നാട്ടിലേക്ക് വണ്ടി കയറിയത്. 

മൊബൈൽ ഉപേക്ഷിച്ചാൽ ആരും തന്നെ പിന്തുടരില്ലെന്ന് കരുതിയ ബിജേഷിന് അവിടെയും തെറ്റി. കുമളിയിൽ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ ഇയാൾക്കായി അതിർത്തി പ്രദേശത്ത് തിരച്ചിലും ശക്തമാക്കിയിരുന്നു. 

അനുമോളുടെ മൊബൈൽ മറ്റൊരാൾക്ക് വിറ്റതോടെ തനിക്കെതിരെയുള്ള തെളിവുകൾ അവസാനിച്ചെന്നാണ് ബിജേഷ് കരുതിയത്. എന്നാൽ പൊലീസ് ഈ ഫോൺ ആദ്യം കണ്ടെത്തിയത് ബിജേഷിനെതിരെയുള്ള ശക്തമായ തെളിവായി. കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് അനുമോൾ നടത്തിയ വാട്സാപ് ചാറ്റ് അടക്കം ഈ ഫോണിൽ നിന്നും കണ്ടെടുക്കാൻ പൊലീസിന് കഴിയും. 

ഈ മാസം 17ന് വെള്ളിയാഴ്ച്ച സന്ധ്യയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ ബിജേഷ് അനുമോളുമായി വഴക്കുണ്ടായി. തുടർന്ന് കസേരയിലിരിക്കുകയായിരുന്ന അനുമോളെ ഷാൾ ഉപയോഗിച്ച് പിന്നിലൂടെ കഴുത്ത് മുറുക്കുകയായിരുന്നു. അനുമോൾ പ്രാണരക്ഷാർഥം പിടയുന്നതിനിടെ കസേരയിൽ നിന്നും തെറിച്ച് വീഴുകയും തലക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി അനുമോളെ ബിജേഷ് കിടപ്പ് മുറി വരെ വലിച്ചുകൊണ്ടുപോയി. 

തുടർന്ന് കട്ടിലിൽ കിടത്തി വെള്ളം കൊടുത്തെങ്കിലും വായിൽ നിന്നും നുരയും പതയുമാണ് പുറത്തേക്ക് വന്നതെന്നും ബിജേഷ് പൊലീസിനോട് പറഞ്ഞു. മരണം നടന്നെന്ന് ഉറപ്പായതോടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന് മകളൊടൊപ്പം മറ്റൊരു മുറിയിൽ കിടന്നുറങ്ങി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Idukki

Mostreaded

Post A Comment: