www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വ്യാജ മുദ്ര പത്രവും കള്ളനോട്ടും; ഇടുക്കി സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

Share it:



ഇടുക്കി: തമിഴ്നാട്ടിൽ നിന്നും വ്യാജ മുദ്ര പത്രം നിർമിച്ച് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തി വന്ന രണ്ടംഗ മലയാളി സംഘം പിടിയിൽ. ഇടുക്കി മുണ്ടിയെരുമ പാറത്തോട്പറമ്പില്‍ മുഹമ്മദ് ഷിയാദ് (41), നെടുങ്കണ്ടം കോമ്പയാര്‍ ചിരട്ടവേലില്‍ ബിബിന്‍ തോമസ് (36) എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് തന്ത്രപരമായി കുടുക്കിയത്.

കേരളത്തിലെ മുദ്ര പത്രത്തിന്‍റെ ക്ഷാമം മുതലെടുത്ത് വൻ തോതിൽ വ്യാജ മുദ്ര പത്രം ഉണ്ടാക്കി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. ഇവരുടെ വാടക വീട്ടിൽ നിന്നും വ്യാജ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. 

തമിഴ്നാട്ടിലെ കമ്പത്ത് വാടക വീട്ടിൽ താമസിച്ചാണ് ഇരുവരും വൻ തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സമീപ വാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. താർ ജീപ്പിലായിരുന്നു പ്രതികളുടെ കറക്കം. ചൊവ്വാഴ്ച്ച ഇവരെ പിന്തുടർന്ന തമിഴ്നാട് പൊലീസ് കമ്പംമെട്ടിന് സമീപത്ത് വച്ച് താർ ജീപ്പ് തടഞ്ഞ് പരിശോധന നടത്തുകയും വ്യാജ മുദ്ര പത്രം കണ്ടെത്തുകയുമായിരുന്നു. 


തുടർന്ന് ഇവരുടെ കമ്പത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ അയ്യായിരം രൂപയുടെയും ആയിരം രൂപയുടെയും നൂറു രൂപയുടെയും മുദ്ര പത്രങ്ങളും അഞ്ഞുറു രൂപയുടെ ഒരു വശം മാത്രം പ്രിന്‍റ് ചെയ്ത നോട്ടുകളും കണ്ടെത്തി. സ്‌കാനര്‍, സെറാക്‌സ് മിഷ്യന്‍ എന്നിവയും ഇവരുടെ വീട്ടിലുണ്ടായിരുന്നു. കമ്പം ഇന്‍സ്പക്ടര്‍ ശരവണന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Idukki

Mostreaded

Post A Comment: