ലക്‌നൗ: ഇൻസ്റ്റഗ്രാം കാമുകിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയായിരുന്നു പീഡനം.
16 വയസുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കാൺപൂർ സ്വദേശിയായ വിനയ് ഠാക്കൂർ ആണ് പിടിയിലായത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് നടപടി. പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. സൗഹൃദം മുതലെടുത്ത് കഴിഞ്ഞ ശനിയാഴ്ച ഹുക്ക ബാറിലേക്ക് ഇയാൾ പെൺകുട്ടിയെ ക്ഷണിക്കുകയായിരുന്നു.
തുടർന്ന് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിച്ചു. ശേഷം വിജനമായ സ്ഥലത്തുകൊണ്ടുപോയി. അവിടെ പ്രതിയുടെ ഏഴ് സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരും പതിനാറുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
കൂട്ട ബലാത്സംഗ ശ്രമം എതിർത്ത പെൺകുട്ടിയെ യുവാവ് മാരകമായി മുറിവേൽപ്പിക്കുകയും, മറ്റാരും വിവാഹം കഴിക്കാതിരിക്കാൻ പതിനാറുകാരിയുടെ നെഞ്ചിൽ ബ്ലേഡ് കൊണ്ട് തന്‍റെ പേര് എഴുതുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു. കൂടാതെ പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചു
മുംബൈ: അടുപ്പിച്ച് രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നിരിക്കുന്നത്. നാഗ്പൂർ സ്വദേശിയായ 41 കാരനാണ് മരിച്ചത്. ഇയാൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജേര്‍ണല്‍ ഓഫ് ഫോറന്‍സിക് ആൻഡ് ലീഗല്‍ മെഡിസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഹോട്ടലില്‍ വച്ച് വനിതാ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ് വയാഗ്രയുടെ 50 എംജി ടാബ് ലെറ്റ് രണ്ടെണ്ണം യുവാവ് കഴിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിന്‍റെ മുന്‍കാല ചരിത്രം ഇല്ലാത്ത യുവാവ് ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയാണ് യുവാവ് ടാബ് ലെറ്റ് കഴിച്ചത്.
അടുത്ത ദിവസം രാവിലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറെ കാണാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞു. എന്നാല്‍ മദ്യപിച്ച ശേഷം ഇത്തരത്തില്‍ മുന്‍പും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് നിര്‍ദേശം അവഗണിച്ചു. എന്നാല്‍ പിന്നീട് യുവാവിന്‍റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന്, തലച്ചോറിലെ ധമനി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മദ്യപിക്കുന്നതിനിടെ മരുന്ന് കഴിച്ചതോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആകാം മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Post A Comment: