ഇടുക്കി: പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ പ്രസവിച്ചു. ഇടുക്കി കുമളിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച്ച രാവിലെയാണ് സഹോദരി അയൽവീട്ടിലെത്തി വിദ്യാർഥിനിക്ക് വയറു വേദനയാണെന്ന് പറയുന്നത്.
ഇവർ എത്തി നോക്കിയപ്പോൾ വിദ്യാർഥിനി പ്രസവ വേദനയിൽ പുളയുന്നതാണ് കണ്ടത്. മറ്റ് മാർഗമില്ലാതെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു. തുടർന്ന് ഇവർ വിവരം അറിയിച്ചതിനുസരിച്ച് നാട്ടുകാർ എത്തുകയും വിദ്യാർഥിനിയെയും കുഞ്ഞിനെയും കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും ചെയ്‌തു.
ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായിട്ടാണ് വിവരം.
പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി സഹപാഠിയിൽ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് വിവരം. ഇക്കാര്യം വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും മറച്ചു വക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരുടെയും സഹപാഠിയുടെയും മൊഴിയെടുക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുലപ്പാൽ കുടുങ്ങി നവജാത ശിശു മരിച്ചു; അമ്മ മൂത്ത കുട്ടിക്കൊപ്പം ജീവനൊടുക്കി
ഇടുക്കി: നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ നാലാം മൈൽ കൈതപ്പതാലിലാണ് ദാരുണമായ സംഭവം നടന്നത്.
കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറിനായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്.
ഇടുക്കി പൂപ്പാറയ്ക്ക് അടുത്താണ് ലിജിയുടെ വീട്. നവജാത ശിശു മരിച്ചതിനെ തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയി.
ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തി. അപ്പോഴാണ് വീട്ടിലെ കിണറ്റിൽ രണ്ട് പേരെയും കണ്ടെത്തിയത്.
ഫയർ ഫോഴ്സിനെ ബന്ധുക്കൾ വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ലിജിയുടെ വീടാണിത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: