ഇടുക്കി: തേയിലക്കാട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെ തൊഴിലാളി സ്ത്രീകൾക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ഇടുക്കി വണ്ടിപ്പെരിയാർ മഞ്ജുമല പുതുക്കാട് എസ്റ്റേറ്റിലാണ് കാട്ട് പോത്ത് ആക്രമണം നടത്തിയത്. സംഭവത്തിൽ ആറോളം പേർക്ക് പരുക്കേറ്റു.
രണ്ട് പേർക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തിലും നാല് പേർക്ക് ഓടി രക്ഷപെടുന്നതിനിടെ വീണുമാണ് പരുക്കേറ്റത്. പുതുക്കാട് സ്വദേശികളായ അനിത (42), വസന്തമാല (42) എന്നിവർക്കാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരുക്കേറ്റത്. സരസ്വതി, രഹിണി, ജാൻസി, മഹേശ്വരി എന്നിവർക്കാണ് ഓടി രക്ഷപെടുന്നതിനിടെ വീണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
ബുധനാഴ്ച്ച രാവിലെ എട്ടിനായിരുന്നു സംഭവം നടന്നത്. മഞ്ജുമല പുതുക്കാട് പതിനാലാം നമ്പർ തേയിലത്തോട്ടത്തിൽ രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. മറ്റു തൊഴിലാളികൾ ഓടി മാറിയതിനാലാണ് ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
വളർത്തമ്മ കാറിൽ മറന്നു വച്ചു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
വാഷിങ്ടൺ: വളർത്തമ്മ ഒൻപത് മണിക്കൂറോളം കാറിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ചു. യുഎസ് ആസ്ഥാനമായ വാഷിങ്ടണിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ കാറിൽ ഇരുത്തിയ കാര്യം മറന്നു പോയെന്നാണ് വളർത്തമ്മയുടെ വാദം.
ബുധനാഴ്ച രാവിലെ എട്ടോടെ വാഷിങ്ടണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ ജോലിക്കായി എത്തിയപ്പോഴാണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകിട്ട് അഞ്ചിന് ഇവർ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് വളർത്തമ്മ പൊലീസിനോട് പറഞ്ഞു.
കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടകോമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുയല്ലപ്പിലെ താപനില 70-നും 75-നും ഇടയിലാണെന്നും എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോൾ കാറിന്‍റെ ആന്തരിക താപനില 110 ഡിഗ്രിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ ഒരു സാമൂഹിക പ്രവർത്തകയാണ് വളർത്തമ്മ. ഇവരും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Post A Comment: