ലക്‌നൗ: ഐസ്ക്രീം കഴിക്കാൻ രാത്രിയിൽ വീടിനു പുറത്തിറങ്ങിയ 16 കാരിയെ കാറിൽ കയറ്റിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം. ഉത്തർപ്രദേശിലെ ഉന്നാവിലാണ് ക്രൂരമായ സംഭവം നടന്നത്. പീഡന ശേഷം ഹോട്ടലിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി പിന്നീട് വീട്ടിൽ വിവരം അറിയിക്കുയായിരുന്നു.
കുട്ടിയെ വശീകരിച്ച് കാറില്‍ കയറ്റിയാണ് ഹോട്ടലിലെത്തിച്ചത്. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഹോട്ടലില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.
സംഭവ ദിവസം രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ അയല്‍വാസികളായ യുവാക്കള്‍ റോഡില്‍ വെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് തെറ്റിധരിപ്പിച്ച് കാറില്‍ കയറ്റി ഹോട്ടലില്‍ എത്തിച്ചു. പാം ഗ്രോവ് ഗസ്റ്റ് ഹൗസ് ഉടമ അനില്‍ തുളിയും സുഹൃത്ത് സുനിലുമാണ് കേസിലെ പ്രതികള്‍.
രണ്ട് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായും ഇരുവരെയും അറസ്റ്റ് ചെയ്തതായും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിംഗ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ ജയിലിലേക്ക് അയച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: