ലക്‌നൗ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്കൂൾ അധ്യാപകനും പ്രധാനാധ്യാപകനും അടക്കമുള്ളവർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ തിൽഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സ്കൂളിലെ കമ്പ്യൂട്ടർ ഇൻസ്ട്രക്‌ടർ മുഹമ്മദ് അലിയാണ് 12 ഓളം കുട്ടികളെ പീഡിപ്പിച്ചത്.
സംഭവത്തിൽ പ്രധാനാധ്യാപകൻ അനിൽകുമാർ, അസി. അധ്യാപിക സാജിയ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദലി പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി ചില പെൺകുട്ടികൾ നേരത്തെ പ്രധാനാധ്യാപകനോട് പരാതി പറഞ്ഞിരുന്നു.
എന്നാൽ ഇയാൾ ഇത് കാര്യമായി എടുത്തില്ല. അധ്യാപിക സാജിയയ്ക്കും പീഡനത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ ഒരു പെൺകുട്ടി സംഭവം വീട്ടിൽ പറഞ്ഞതോടെയാണ് വിവരം പൊലീസ് അറിയുന്നതും നടപടിയെടുക്കുന്നതും. പീഡിപ്പിക്കപ്പെട്ടവരിൽ ദളിത് വിദ്യാർഥികളും ഉണ്ട്. പ്രതികൾക്കെതിരെ പട്ടിക ജാതി - പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമവും പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: