ആലപ്പുഴ: പൈപ്പ് നന്നാക്കാനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ 14 കാരനെ ബലാത്സംഗം ചെയ്‌ത 40 കാരി അറസ്റ്റിൽ. ആലപ്പുഴ കായംകുളത്താണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്.
ബലാത്സംഗത്തെ തുടർന്ന് പരുക്കേറ്റ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ വീട്ടിലെ പൈപ്പ് കേടായെന്നും ഇത് നന്നാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
തുടർന്ന് കുട്ടിയെ കടന്ന് പിടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ബലാൽക്കാരമായുള്ള പീഡനത്തെ തുടർന്ന് കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്‌തു. പിന്നീട് കുട്ടി സ്വന്തം വീട്ടുകാരോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
കുട്ടികളുടെ നഗ്ന വീഡിയോ ഫോണിൽ; നഴ്‌സറി അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി: പഠിപ്പിച്ചിരുന്ന നഴ്‌സറി വിദ്യാർഥികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ശേഖരിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. എൽകെജി, യുകെജി വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന ഇയാൾ ഈ കുട്ടികളുടെ നഗ്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഹൈദരാബാദിലാണ് ഇയാൾ അധ്യാപകനായി ജോലി ചെയ്‌തിരുന്നത്.
ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങൾ അയക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ക്ലാസില്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു.
മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post A Comment: