പയ്യന്നൂർ: സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യ വയസ്കനെ തിരഞ്ഞ് പൊലീസ്. ചെറുപുഴ- തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഇയാൾ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്.
സംഭവം മൊബൈലിൽ പകർത്തിയ യുവതി വീഡിയോ സഹിതം വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുകയായിരുന്നു. ഇതോടെ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ചെറുപുഴയില്‍ നിന്ന് തളിപ്പറമ്പിലേക്ക് പോകാന്‍ ബസ്റ്റാന്‍റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലാണ് യുവതിയ്ക്ക് നേരെ മധ്യവയസ്‌കന്‍റെ നഗ്‌നതാ പ്രദര്‍ശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ബസിലുണ്ടായിരുന്നത്.
പിന്നീട് യുവതിയുടെ സമീപത്തെ സീറ്റില്‍ വന്നിരുന്ന ഇയാൾ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാള്‍ പ്രവൃത്തി തുടര്‍ന്നു.
ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ദുരനുഭവം യുവതി ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല.
സംഭവത്തില്‍ സ്വമേധയാ നടപടി തുടങ്ങിയെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്‍ പറഞ്ഞു. ചെറുപുഴ സ്വദേശിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
പങ്കാളി കൈമാറ്റം; കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും മരിച്ചു
കോട്ടയം: പങ്കാളി കൈമാറ്റത്തെ കുറിച്ച് പരാതി നൽകിയ യുവതിയെ വെട്ടിക്കൊന്ന കേസിൽ ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലോടെയാണ് മരണം.
മാരകവിഷം കഴിച്ച് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.
യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
Post A Comment: