www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങിത്താണു

Share it:



ആലപ്പുഴ: യാത്രികരുമായി പോയ ഹൗസ് ബോട്ട് മുങ്ങി. വേമ്പനാട്ട് കായലിൽ ആലപ്പുഴ പുളിങ്കുന്നിലാണ് അപകടം നടന്നത്. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു.  

ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്‍റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.

 ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സെക്‌സ് ചാറ്റ്; സിദ്ധിഖിന്‍റെ കൊലപാതകത്തിന് പിന്നിലെ കാരണം 

മലപ്പുറം: ഹോട്ടൽ വ്യവസായി സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ സിദ്ധിക്കും ഫർഹാനയും തമ്മിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിദ്ധിഖിന്‍റെ സുഹൃത്തിന്‍റെ മകളാണ് 18 കാരിയായ ഫർഹാന. 

ഈ ബന്ധം മറയാക്കി സിദ്ധിക്കുമായി അടുപ്പം സ്ഥാപിച്ച ഫർഹാന വളരെ വേഗം സെക്‌സ് ചാറ്റിലേക്ക് കടന്നു. ലൈംഗിക വിഷയങ്ങളിൽ തൽപരനായ സിദ്ധിക്കുമായി ഫോൺ സെക്‌സ് പതിവാക്കിയ ഫർഹാന ബന്ധം ഉറപ്പിച്ചു. കാമുകൻ 22 കാരൻ ഷിബിലിയുടെ നിർദേശ പ്രകാരമാണ് ഫർഹാന സിദ്ധിക്കുമായി ഫോൺ സെക്‌സിലേർപ്പെട്ടതെന്ന വിവരമാണ് പുറത്ത് വരുന്നത്.

സെക്‌സ് ചാറ്റുകൾ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് ഫർഹാന സിദ്ധിക്കിനോട് ആവശ്യപ്പെട്ടത്. താൻ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ സിദ്ധിക് പണം നൽകാൻ തയാറാണെങ്കിലും ഫർഹാന തനിക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന നിബന്ധന വച്ചു. 

പണം ലഭിക്കാൻ സിദ്ധിക്കിന്‍റെ ഈ നിർദേശം ഇവർ അനുസരിക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ധിക്കിനെ കിഴ്‌പെടുത്തി പണം കൈക്കലാക്കി മുങ്ങാനായിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ സിദ്ധിഖ് കടുംപിടുത്തം പിടിച്ചതോടെ പദ്ധതി പാളി. 

സിദ്ദിഖ് തന്‍റെ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ ഷിബിലിയും ആഷിഖും സിദ്ദിഖുമായി വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ കൊലപാതകത്തില്‍ കാര്യങ്ങള്‍ എത്തുകയുമായിരുന്നു. 

ഫര്‍ഹാനയുടെ പിതാവിന്‍റെ പരിചയക്കാരന്‍ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. 

ഇതിനിടെ ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖിനെ കൊല ചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു. സിദ്ദിഖിന്‍റെ എടിഎം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. 

മെയ് 22നാണ് സിദ്ദിഖിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വ്യാപാരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതാണ് പൊലീസിന് തുമ്പായത്. മാത്രമല്ല യുപിഎ വഴി ട്രാന്‍സാക്ഷനും നടത്തിയിരുന്നു. 

ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്ങനെ ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടു. 

ഉടന്‍ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവര്‍ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഷിബിലി ജോലി ആവശ്യാര്‍ഥം അസാമിലേക്കുപോകുന്നുണ്ടെന്ന വിവരം വീട്ടുകാരില്‍നിന്നും ലഭിച്ചിരുന്നു. 


Share it:

Kerala

Mostreaded

Post A Comment: