www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികൾ പിടിയിലായത് ജംഷഡ്‌പൂരിലേക്ക് കടക്കാൻ ശ്രമിക്കവെ

Share it:



മലപ്പുറം: കേരളത്തെ നടുക്കിയ ഒളവണ്ണയിലെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിൽ മുഖ്യ പ്രതികളായ മുഹമ്മദ് ഷിബിലി (22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലാകുന്നത് ജംഷഡ്‌പൂരിലേക്ക് കടക്കാൻ ശ്രമിക്കവെ. ചെന്നൈയിലെ എഗ്മോറിൽ നിന്നാണ് ഇരുവരെയും പൊലീസ് കുടുക്കിയത്.

ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലെ ദുരൂഹത പുറത്ത് വരുമെന്നാണ് കരുതുന്നത്. കോഴിക്കോട് ഒളവണ്ണയിലാണ് ഹോട്ടൽ നടത്തി വന്നിരുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ധിഖ് (58) കൊല്ലപ്പെട്ടത്.  

അറസ്റ്റിലായ പ്രതികളിൽ നിന്നും പൂട്ടിയ നിലയിലുള്ള ഒരു ട്രോളിബാഗും ഫര്‍ഹാനയുടെ പാസ്‌പോര്‍ട്ടും 16,000 രൂപയും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇരുവരും സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ട്രോളി ബാഗുകളിലാക്കിയാണ് അട്ടപ്പാടിക്കു സമീപം ചുരത്തില്‍ ഉപേക്ഷിച്ചത്.

ഇന്നലെ വൈകിട്ട് ഏഴിനാണ് തിരൂരില്‍ ഇത്തരമൊരു കൊലപാതകത്തിനു ശേഷം രണ്ട് പ്രധാന പ്രതികള്‍ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആര്‍പിഎഫിന് വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഷിബിലിയെയും ഫര്‍ഹാനയെയും ആര്‍പിഎഫ് പിടികൂടിയത്.

ചെന്നൈ എഗ്മോറില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ടാറ്റ നഗറിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനായി എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ് ഏരിയയില്‍ കാത്തിരിക്കുമ്പോഴാണ് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്. ആര്‍പിഎഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ വിവരം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇന്നു രാവിലെ ഇവിടെയെത്തിയ തിരൂര്‍ പൊലീസ്, എസ്‌ഐ പ്രമോദിന്‍റെ നേതൃത്വത്തില്‍ ഇവരെ ഏറ്റുവാങ്ങി.

ഇന്നു വൈകിട്ടോടെ ഇരുവരെയും തിരൂരില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെന്നൈയില്‍ വച്ചുള്ള പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്കുള്ള കാരണവും കൊല നടത്തിയ രീതിയും മനസിലാക്കാനായി കേരളത്തിലെത്തിച്ച ശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്യും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Mostreaded

Post A Comment: