കട്ടപ്പന: പണം നൽകാത്തതിന്‍റെ പേരിൽ സിനിമാ ചിത്രീകരണം തടസപ്പെടുത്തി കട്ടപ്പനയിൽ ഇടത് അനുകൂല വ്യാപാര സംഘടനയുടെ ഭീഷണി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്സാന എന്ന ചിത്രത്തിന്‍റെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ കട്ടപ്പനയിൽ അരങ്ങേറിയത്.
കട്ടപ്പന മാർക്കറ്റിലായിരുന്നു സംഘടന രംഗങ്ങൾക്കായി സെറ്റിട്ടിരുന്നത്. ഇതിനായി സിനിമാ പ്രവർത്തകർ നഗരസഭയിൽ പണമടച്ച് അനുമതി വാങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ വ്യാഴാഴ്ച്ച രാവിലെ ആറിന് ഷൂട്ടിങ്ങിനായി പ്രധാന നടൻമാർ അടക്കം സെറ്റിലെത്തിയതോടെയാണ് വ്യാപാരി സമിതിയുടെ നേതാക്കൾ ചേർന്ന് തടസം പറഞ്ഞതെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു.
30,000 രൂപ ആവശ്യപ്പെട്ടായിരുന്നു ഷൂട്ടിങ് തടസപ്പെടുത്തിയത്. തലേ ദിവസം തന്നെ ചിലർ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടതായും സിനിമാ പ്രവർത്തകർ പറഞ്ഞു. നഗരസഭയിൽ പണം അടച്ചതാണെന്ന സംവിധായകന്‍റെ വാദവും ഇവർ ചെവിക്കൊണ്ടില്ല. പിന്നീട് പണം നൽകാൻ തയാറായതോടെയാണ് ഷൂട്ടിങ് നടത്താൻ അനുവദിച്ചതെന്നും സിനിമാ പ്രവർത്തകർ പറയുന്നു.
ഷൂട്ടിങ്ങ് സംഘം നഗരസഭയിൽ നിന്നും അനുമതി വാങ്ങിയിരുന്നുവെന്നും പിന്നീട് എന്തിനാണ് പണം ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും നഗരസഭാ അധികൃതർ പ്രതികരിച്ചു. എന്നാൽ നഗരസഭയുടെ ഭാഗത്തു നിന്നും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്നും മാർക്കറ്റിനുള്ളിൽ സെറ്റിട്ട് ചിത്രീകരണം നടത്തുന്നത് വ്യാപാരത്തെ ബാധിക്കുന്നതിനാലാണ് ഷൂട്ടിങ്ങ് തടഞ്ഞതെന്നും വ്യാപാരി സംഘടനാ നേതാക്കൾ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ബസിൽ സ്വയം ഭോഗം; യുവാവിനെ കുടുക്കി നടി
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്‌ത യുവ നടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ ദിസമാണ് മോഡലും നടിയുമായ യുവതിക്ക് കെഎസ്ആർടിസി ബസിൽ ദുരനുഭവം ഉണ്ടായത്. അങ്കമാലിയിൽ വച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംങിനായി പുറപ്പെട്ടതായിരുന്നു നടി. ബസിലുണ്ടായ ദുരനുഭവം നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുറം ലോകം അറിയുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തന്‍റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു.
ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു.
പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. താൻ സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ ബസിലെ കണ്ടക്ടർ തനിക്ക് പിന്തുണയുമായി വന്നതായും യുവതി പറഞ്ഞു.
ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു. ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം അവസാനം വരെ നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു.
ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവൻ സിപ്പ് തുറക്കാൻ പേടിക്കണം'-യുവതി പറയുന്നു.
Post A Comment: