ജറുസലേം: പശ്ചിമേഷ്യയിലെ സമാധാനം തല്ലിക്കെടുത്തി ഇസ്രയേലിലേക്ക് ഹമാസ് ഭീകരർ ഇരച്ചു കയറിയത് രണ്ട് വർഷം നീണ്ട പദ്ധതിക്കൊടുവിൽ. ഹമാസ് നേതാവ് അലി ബരാക്കയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ആക്രമണത്തിന്‍റെ വിവരം പുറത്ത് വിട്ടത്. ഹമാസിന്‍റെ അഞ്ചിൽ താഴെയുള്ള നേതാക്കൾക്ക് മാത്രമായിരുന്നു ആക്രമണത്തെ കുറിച്ച് വിവരം ഉണ്ടായിരുന്നത്.
ഗാസയിൽ ഭരണം നടത്താൻ ഹമാസ് പാടുപെടുകയാണെന്ന ധാരണ ലോകത്തിന് നൽകികൊണ്ടാണ് ഇസ്രയേലിൽ ആക്രമണം നടത്താൻ രണ്ട് വർഷമായി ഹമാസ് തയാറെടുക്കുന്നത്.
ആശുപത്രികളിലും റെസിഡൻഷ്യൽ ഏറിയകളിലുമായിട്ടാണ് ഹമാസ് തങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിച്ചത്. പ്രത്യാക്രമണം ഉണ്ടാകുമ്പോൾ പരമാവധി സാധാരണക്കാർ കൊല്ലപ്പെടുന്നതിനായിട്ടാണ് ഇത്തരത്തിൽ ആസ്ഥാനങ്ങൾ ക്രമീകരിച്ചിരുന്നതെന്നാണ് വിവരം.
ഗാസയിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയെങ്കിലും ആളുകളെ ഇവിടെ തന്നെ നിർത്തിക്കൊണ്ട് ഹമാസ് കവചം തീർക്കുകയായിരുന്നു. സാധാരണക്കാർ ഉള്ളപ്പോൾ ഇസ്രയേൽ സൈന്യത്തിന് പ്രത്യാക്രമണം ദുഷ്കരമാകുമെന്നും ബരാക പറയുന്നു.
ഹമാസിന്‍റെ സാമ്പത്തിക, പരിശീലനം, ആയുധം എന്നിവയുടെ പ്രധാന സ്രോതസായ ഇറാന് അക്രമണത്തെ കുറിച്ച് അറിയാമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇപ്പോഴത്തെ ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും മൂന്ന് നേതാക്കളാണ് ഉള്ളതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് പേരുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: