www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇസ്രയേൽ- ഹമാസ് യുദ്ധം; പിതാവിന്‍റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ ഉപ്പുതറ സ്വദേശി

Share it:



ഇടുക്കി: ഇസ്രയേൽ- ഹമാസ് യുദ്ധത്തെ തുടർന്ന് അന്തരിച്ച പിതാവിനെ അന്ത്യ ചുംബനം നൽകാനുള്ള അവസരം പോലും നഷ്ടപ്പെട്ട് ഉപ്പുതറ സ്വദേശിയായ നഴ്‌സ്. ഉപ്പുതറ തേനമാക്കൽ ഡിൻസ് ജോസഫിനാണ് പിതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. ഇസ്രയേലിൽ നഴ്‌സായി ജോലി ചെയ്യുന്ന ഡിൻസിന്‍റെ വരവിനായി ഏഴ് ദിവസത്തോളമാണ് പിതാവ് ടി.എ. ജോസഫിന്‍റെ സംസ്കാരം നീട്ടി വച്ചത്.  

നാലു വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ഡിൻസ് മൂന്നു മാസം മുമ്പാണ് വീട്ടിൽ വന്നു തിരിച്ചു പോയത്. ഇതിനു പിന്നാലെ ഈ മാസം മൂന്നിന് പിതാവ് ജോസഫ് മരിച്ചു. വിവരമറിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ  ഇസ്രായേലിലെ യൂദ വിഭാഗത്തിന്‍റെ പെരുനാളായതിനാൽ വിസയും വിമാന ടിക്കറ്റും കിട്ടിയില്ല. എല്ലാം തരപ്പെടുത്തി ആറാം തീയതി തിരിച്ച് ഏഴിന് നാട്ടിലെത്താനായി പിന്നീടുള്ള ശ്രമം. ഇതനുസരിച്ച് എട്ടിന് ശവസംസ്ക്കാര ചടങ്ങും തീരുമാനിച്ചു. 

വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി 

https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y

പെട്ടന്നാണ്  ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയത്. ഞായറാഴ്ച അവിടെ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച വീട്ടിലെത്താനുള്ള അവസാന ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും അന്താരാഷ്ട്ര വിമാന താവളങ്ങൾ അടച്ചു. ഇതോടെ എല്ലാ ശ്രമങ്ങളും പരാജയപെട്ടു. ഇതോടെ ബന്ധുക്കൾ ചൊവ്വാഴ്ച്ച ജോസഫിന്‍റെ സംസ്കാരം നടത്തുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രയേലിൽ ചിതറി കിടക്കുന്നു 

ജറുസലേം: അപ്രതീക്ഷിതമായ ഹമാസ് ആക്രമണത്തിൽ വിറങ്ങലിച്ചെങ്കിലും ശക്തമായ തിരിച്ചടി നൽകികൊണ്ടാണ് ഇസ്രയേൽ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ പോരാട്ടം തുടരുകയാണ്. 

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാന്‍ഡ് സെന്‍ററുകളും തകര്‍ന്നിട്ടുണ്ട്. അതിനിടെ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേല്‍ മാധ്യമങ്ങള്‍ രംഗത്തെത്തി. 

ഏകദേശം 1500 പലസ്തീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹമാസ് അംഗങ്ങളെയും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. 

ഗാസയില്‍ ഹമാസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന 23 കെട്ടിടങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇതിന് പുറമെ ഹമാസിന്‍റെ 22 ഭൂഗര്‍ഭ താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. 

ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തില്‍ 900 ഓളം ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ 11 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. ഇതിന് പിന്നാലെ യുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. 

ഇസ്രായേലിന്‍റെ മൂന്ന് സേന വിഭാഗങ്ങളും ഹമാസിനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമസേന ഹമാസിന്‍റെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

Share it:

Idukki

Post A Comment: