ചാലക്കുടി: പെൺവാണിഭ സംഘത്തിലെ ഇടനിലക്കാരിയെ തേടിയെത്തിയ പൊലീസ് കണ്ടത് അടിച്ചു കോൺതെറ്റിയ നിലയിലുള്ള മധ്യ വയസ്കയെ. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വെറ്റിലപ്പാറ ചിക്ലായി പുനിയേടത്ത് വീട്ടിൽ സിന്ധു സുരേഷ്(36)നെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.
19കാരിയായ വിദ്യാർഥിനിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. മോഡലിങ് മോഹം നൽകിയായിരുന്നു സിന്ധു യുവതിയെ വലയിലാക്കിയത്. മോഡലിങ് താൽപര്യമുള്ള വിദ്യാർഥിനിയെ ഫോട്ടോ ഷൂട്ടിനെന്ന മറവിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് കാഴ്ച്ചവയ്ക്കുകയായിരുന്നു.
ഹോട്ടലിൽ എത്തിച്ച് പീഡനത്തിന് വിധേയമാക്കിയ ശേഷം വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പകർത്തി ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിന് വിധേയമാക്കുകകായിരുന്നു. കേസിൽ നേരത്തെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്കുട്ടിയെ സിന്ധു ഇടനിലക്കാരിയായി പോട്ടയിലെ വാടകവീട്ടിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന കിട്ടിയതിനെത്തുടർന്ന് സിന്ധു ഒളിവിൽ പോയിരിക്കുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവരുടെ ഒളിസങ്കേതത്തിൽ സിന്ധു എത്തിയതറിഞ്ഞ് അന്വേഷണസംഘം വീട് വളഞ്ഞാണ് പിടികൂടിയത്.
പൊലീസ് പിടികൂടുമ്പോൾ സിന്ധു മദ്യപിച്ച നിലയിലായിരുന്നു. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് സിന്ധു. വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർഥിനിയെ നിരവധി പേർക്ക് കാഴ്ച വച്ചതായി സിന്ധു സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പി.ഡി. അനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: