ന്യൂഡെൽഹി: കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളം ഒട്ടും പിന്നിലല്ലെന്ന് നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും കണക്കിൽ നാലാം സ്ഥാനത്താണ് കേരളം. യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശാണ് ഇക്കാര്യത്തിൽ ഒന്നാമത്.
2017-ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണു യുപിയെയും കേരളത്തെയും മുൻനിരയിൽ എത്തിച്ചത്. 2017-ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 30,62,579 ആണ്. ഒന്നാം സ്ഥാനത്തുള്ള യുപിയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 3,10,084.
മഹാരാഷ്ട്ര- 2.88 ലക്ഷം, മധ്യപ്രദേശ്- 2.69 ലക്ഷം, കേരളം- 2.35 ലക്ഷം എന്നിങ്ങനെയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. 60.2 ശതമാനമാണു കേരളത്തിലെ ക്രൈം റേറ്റ്. പട്ടികയിൽ കേരളത്തിനു തൊട്ടുപിന്നിൽ വരുന്നതു ഡൽഹിയാണ്. ആറാം സ്ഥാനം ബിഹാറിനും ഏഴാം സ്ഥാനം ബംഗാളിനുമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: