മുംബൈ: ട്രെയിൻ തട്ടി മരിച്ച യാചകന്റെ വീട് പരിശോധിച്ച പൊലീസിനു ഞെട്ടൽ മാറിയിട്ടില്ല. പല ബാങ്കുകളിലായി 8.77 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുണ്ടായിരുന്നു യാചകന്. യാചകന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങൾ. തെക്കുകിഴക്കൻ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിൽ താമസിച്ചിരുന്ന ബിർജു ചന്ദ്ര ആസാദ് (62) എന്ന യാചകനാണ് പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്.
ചേരിയിലെ ജീർണിച്ച ഒറ്റമുറി വീട്ടിലായിരുന്നു ബിർജുവിന്റെ താമസം. വീട്ടിൽ ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞുവന്നത്. മുറി നിറയെ പഴയ പത്രക്കടലാസുകളും പ്ലാസ്റ്റിക് ബാഗുകളും കുപ്പികളുമായിരുന്നു. മരണശേഷം ഇദ്ദേഹത്തിന്റെ ബന്ധുക്കളെ തേടി ഇവിടെയെത്തിയ റെയിൽവേ പൊലീസ് വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് അമ്പരന്നത്.
രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. ഒരാൾ രാജസ്ഥാനിലും രണ്ടാമത്തെയാൾ മുംബൈയിലുമാണുള്ളത്. മുംബൈയിലെ മകൻ ജോലി ആവശ്യത്തിന് ഗോവയിലായിരുന്നു. ഒക്ടോബർ നാലിനായിരുന്നു ബിർജുവിനു ജീവൻ നഷ്ടമായ അപകടം സംഭവിച്ചത്. രാത്രി ഗോവണ്ഡി-മാൻഖുർഡ് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്പോൾ ട്രെയിൻ തട്ടുകയായിരുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: